UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്ലാം ഗെയിലണ്ണന്‍റെ തമാശകള്‍

Avatar

അഴിമുഖം പ്രതിനിധി

ഒരു വനിതാ ടെലിവിഷന്‍ ലേഖികയോട് താന്‍ നടത്തിയ വിവാദമായ പരാമര്‍ശങ്ങള്‍ ‘ഒരു തമാശ’ മാത്രമായിരുന്നുവെന്ന് ആന്‍ഡ്ര്യു ഫ്ലിന്‍റോഫും ഇയാന്‍ ചാപ്പലും അടക്കമുള്ള വിമര്‍ശകരോട് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍ പറയുന്നു.

ജനുവരിയില്‍ Big Bash T20 ക്കിടയില്‍ ആസ്ട്രേലിയന്‍ ലേഖിക മേല്‍ മക്ലൌഗ്ലിനോട് ഒന്നു കറങ്ങാന്‍ ഒപ്പം വരാമോ എന്നു ഗെയില്‍ ചോദിച്ചത് വലിയ വിവാദമായിരുന്നു.

“ഞാന്‍ നിന്റെ കണ്ണുകളാണ് ആദ്യം കാണാന്‍ ആഗ്രഹിക്കുന്നത്. ഈ കളി ഒന്നു ജയിച്ചോട്ടെ, നമുക്കൊന്ന് കൂടാം,” വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഗെയില്‍ അന്ന് പറഞ്ഞു. “തുടുക്കല്ലേ മോളെ,” എന്നും.

മുന്‍ ആസ്ട്രേലിയ, ഇംഗ്ലണ്ട് നായകന്മാരായിരുന്ന ചാപ്പലും ഫ്ലിന്‍റോഫും ഗെയിലിന്‍റെ പെരുമാറ്റത്തെ കുറ്റപ്പെടുത്തിയവരില്‍ ഉള്‍പ്പെടും.

എന്നാല്‍ തന്റെ പരാമര്‍ശം ഒരു തമാശ മാത്രമായിരുന്നുവെന്ന് തിങ്കളാഴ്ച്ച The Times പുറത്തിറക്കിയ ആത്മകഥയില്‍ നിന്നുള്ള ഒരു ഭാഗത്തില്‍ ഗെയില്‍ പറയുന്നു. “ഞാനതോരു തമാശയായാണ് പറഞ്ഞത്. ഒരു കളി പോലെ.”

“അധിക്ഷേപകരമായിട്ടല്ല ഞാന്‍ ഉദ്ദേശിച്ചത്. അത് ഗൌരവത്തില്‍ എടുക്കണമെന്നും ഞാന്‍ കരുതിയിരുന്നില്ല.”

“പശ്ചാത്തലത്തില്‍ ചാനല്‍ 10-ന്റെ സംഘം ചിരിക്കുന്നത് കേള്‍ക്കാമായിരുന്നു. പക്ഷേ മുകളിലുള്ള ആരോ അതേറ്റു പിടിക്കുകയും ഒരു കളിയായി പറഞ്ഞ കാര്യത്തെ ഊതിപ്പെരുപ്പിച്ചു കുറച്ചുമണിക്കൂറുകള്‍ക്കുള്ളില്‍ അതൊരു അന്താരാഷ്ട്ര സംഭവമാക്കി മാറ്റുകയും ചെയ്തു.”

ഗെയില്‍ സ്വയം ഒരു നുറുക്കിയ ഇറച്ചിതുണ്ടമായി എന്നു ഫ്ലിന്‍റോഫ് പ്രതികരിച്ചു.

പക്ഷേ ഗെയില്‍ ആത്മകഥയില്‍ എഴുതുന്നതു,“ഫ്രെഡിക്കറിയാവുന്ന ഏക നുറുക്കല്‍ അയാളെനിക്കു നേരെ പന്തെറിയുമ്പോള്‍ ഞാനത് ബൌണ്ടറി കടത്തി പായിക്കുന്നതാണ്.”

ചാപ്പലിനുമുണ്ട് മറുപടി. “എന്നെ ലോകത്തെങ്ങും വിലക്കണമെന്ന് ആവശ്യപ്പെടുന്ന ഇയാന്‍ ചാപ്പല്‍ വെസ്റ്റ് ഇന്‍ഡീസില്‍ പണ്ട് ഒരു ക്രിക്കറ്റ് ഉദ്യോഗസ്ഥനെ ഇടിച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട ആളാണ്.”

വനിതാ മാധ്യമപ്രവര്‍ത്തക ഷാര്‍ലറ്റ് എഡ്വാര്‍ഡെസുമായി നടത്തിയ അഭിമുഖം The Times മാസികയില്‍ ശനിയാഴ്ച്ച വന്നതോടെ ലൈംഗിക പരാമര്‍ശങ്ങളുടെ പേരില്‍ ഗെയില്‍ വീണ്ടും വിവാദത്തിലായി.

അതില്‍ തന്റെ “വളരെ വലിയ ബാറ്റിനെക്കുറിച്ച്” ജമൈക്കന്‍ ഓപ്പണര്‍ പൊങ്ങച്ചം പറയുന്നുണ്ട്.

എന്നെങ്കിലും ഒരു കറുത്ത വര്‍ഗക്കാരനുമായി ലൈംഗികബന്ധം ഉണ്ടായിട്ടുണ്ടോ എന്നും മൂന്നുപേര്‍ ചേര്‍ന്നുള്ള ലൈംഗിക ബന്ധത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ഗെയില്‍ ഷാര്‍ലറ്റിനോട് ചോദിക്കുന്നുണ്ട്.

ഇപ്പോള്‍ ഐ പി എല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കളിക്കാരനാണ് ഗെയില്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍