UPDATES

സിനിമാ വാര്‍ത്തകള്‍

ഒന്നര വര്‍ഷം മുമ്പ് ഒരു പതിനേഴുകാരി എന്റെ വാതിലില്‍ വന്ന് മുട്ടി രക്ഷിക്കണമെന്ന് പറഞ്ഞു കരഞ്ഞു: രേവതി

മലയാള സിനിമയില്‍ ഇനിയാര്‍ക്കും ഇത്തരം അനുഭവമുണ്ടാകരുതെന്നും രേവതി

ഒന്നര വര്‍ഷം മുമ്പ് ഒരു ഷൂട്ടിംഗിനിടെ പതിനഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടി തന്റെ വാതിലില്‍ വന്ന് മുട്ടി രക്ഷിക്കണമെന്ന് പറഞ്ഞു കരഞ്ഞതായി നടി രേവതി. ഡബ്ല്യൂസിസി കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിനിടെയാണ് രേവതിയുടെ വെളിപ്പെടുത്തല്‍.

’17 വയസായ ഒരു പെണ്‍കുട്ടി എന്റെ വാതിലില്‍ വന്ന് ‘ചേച്ചി എന്നെ രക്ഷിക്കണം’ എന്നു പറഞ്ഞ ഒരു സംഭവമുണ്ട്. ഇനിയാര്‍ക്കും ആ അനുഭവമുണ്ടാകരുത്. ആക്രമിക്കപ്പെട്ട നടിയുടെ പേരു പോലും പറയാനാകാതെ അവള്‍ക്കും സമൂഹത്തിനുമിടയില്‍ മറ സൃഷ്ടിക്കുന്നത് ശരിയല്ല’ എന്നാണ് രേവതി പറഞ്ഞത്.

അതേസമയം പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ അവരെക്കുറിച്ചോ ഈ സംഭവത്തെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും രേവതി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ സമ്മതമുണ്ടങ്കില്‍ മാത്രമേ തനിക്ക് ഇതേക്കുറിച്ച് പോലീസില്‍ പരാതിപ്പെടാന്‍ സാധിക്കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവര്‍ സമ്മതിച്ചാല്‍ തീര്‍ച്ചയായും താന്‍ നിയമപരമായി നീങ്ങുമെന്നും രേവതി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് രേവതി: ഡബ്ല്യൂസിസിയുടെ പത്രസമ്മേളനം പുരോഗമിക്കുന്നു

മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടന്ന ചതി; എഎംഎംഎയ്‌ക്കെതിരേ ഗുരുതര വെളിപ്പെടുത്തലുകളുമായി ഡബ്ല്യുസിസി

ദിലീപിന് മുന്നില്‍ മുട്ടിടിച്ച് അമ്മ; മോഹന്‍ലാലിന്റെ ഈ മെയ്‌വഴക്കത്തിന്റെ പേര് നട്ടെല്ലില്ലായ്മയെന്ന്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍