UPDATES

സിനിമാ വാര്‍ത്തകള്‍

ബി ഗ്രേഡ് ചിത്രങ്ങളില്‍ പോലും അഭിനയിക്കാന്‍ തയ്യാറായിരുന്നു: നിര്‍ണായക വെളിപ്പെടുത്തലുകളുമായി മനിഷ കൊയ്‌രാള

ലോകം എന്റെ കാല്‍ചുവട്ടിലാണെന്നു ചിന്തിച്ചിരുന്ന കാലമുണ്ടായിരുന്നു

ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമയുടെ ഒരു കാലഘട്ടത്തിലെ സുവര്‍ണ്ണതാരം മനീഷ കൊയ്‌രാള. ഹീല്‍ഡ്: ഹൗ കാന്‍സര്‍ ഗേവ് മീ എ ന്യൂ ലൈഫ് (Healed: How Cancer gave me a new life?) എന്ന പുസ്തകത്തിലൂടെയാണ് ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളെ കുറിച്ച് താരം പറയുന്നത്.

‘പണം, പേര്, പ്രശസ്തി എല്ലാം എനിക്കുണ്ടായിരുന്നു. ഏതുസമയത്തും ഒരു പാര്‍ട്ടി നടത്താന്‍ പറ്റിയ സുഹൃദ്‌വലയം എപ്പോഴും ചുറ്റുമുണ്ടായിരുന്നു. ലോകം തന്നെ കാല്‍ക്കീഴിലായി എന്നു ചിന്തിച്ചു നടന്ന സമയത്താണ് കാരണമറിയാത്ത സങ്കടങ്ങള്‍ എന്നെ അലട്ടിയത്. 1999 ല്‍ പുറത്തിറങ്ങിയ ലവാരിസ് എന്ന ചിത്രത്തിന്റെ സമയത്താണ് എനിക്ക് ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെട്ടത്. ഒരു ചെറിയ ഇവേള പോലുമെടുക്കാതെ ഞാന്‍ തുടര്‍ച്ചയായി ജോലി ചെയ്യാന്‍ തുടങ്ങി. വിശ്രമമില്ലാത്ത ജോലിമൂലം രാവിലെ എഴുന്നേല്‍ക്കാനോ, മേക്കപ്പ് ചെയ്യാനോ ഷൂട്ടിംഗ് ലൊക്കേഷനിലേക്കു പോകാനോ പോലും കഴിയാത്ത വിധം ഞാനാകെ തകര്‍ന്നു.

ജീവിതം വിരസമായിത്തുടങ്ങി. ലൈറ്റ്‌സ്, ക്യാമറ ആക്ഷന്‍ എന്നു കേള്‍ക്കുമ്പോള്‍ മറ്റൊരു വ്യക്തിത്വമാകുന്ന ഒരു യന്ത്രമായി എനിക്കെന്നെ തോന്നി. ദിവസം ചെല്ലുംതോറും സമ്മര്‍ദ്ദം ഏറി വരുന്നതു പോലെ എനിക്കു തോന്നി. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളുടെ സങ്കീര്‍ണ്ണതകള്‍ എന്റെ ആത്മാവിനെപ്പോലും ബാധിക്കാന്‍ തുടങ്ങി. വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകളും സിനിമകളിലുള്ള അവസരങ്ങളുമൊന്നും എന്നെ സന്തോഷിപ്പിച്ചില്ല. എന്റെ മനസ് വീണ്ടും വീണ്ടും കലുഷിതമായിക്കൊണ്ടിരുന്നു. അങ്ങനെയൊരവസരത്തിലാണ് മദ്യപാനം ശീലമാക്കിയത്. ഡയറ്റ് ചെയ്യുമ്പോള്‍പ്പോലും അത് വോഡ്കയാകുന്ന അവസ്ഥ വരെ കാര്യങ്ങളെത്തി.

ജീവിതം ബാലന്‍സ് ചെയ്യാനുള്ള സെന്‍സ് ഇല്ലെന്ന് എന്റെ മുന്‍ കാമുകന്‍ എന്നോടെപ്പോഴും പറയുമായിരുന്നു. സത്യത്തില്‍ ആ ബാലന്‍സ് ഇല്ലായ്മയെ ഞാന്‍ ആസ്വദിക്കുന്നില്ലായിരുന്നു. എന്റെ ജോലിയെ ഞാന്‍ ഇഷ്ടപ്പെടുകയോ ബഹുമാനിക്കുകയോ ചെയ്തിരുന്നില്ല. ശരിയല്ലെന്ന് ഉത്തമ ബോധ്യമുള്ള കാര്യങ്ങള്‍ പോലും ഞാന്‍ മനഃപൂര്‍വം ചെയ്തുകൊണ്ടിരുന്നു. സിനിമകളുടെ കാര്യത്തില്‍ അറിഞ്ഞുകൊണ്ടു തന്നെ തെറ്റായ തെരഞ്ഞെടുപ്പുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്റെ ഈഗോയെ തൃപ്തിപ്പെടുന്നതിനുവേണ്ടിയായിരുന്നു ഇതൊക്കെ.

പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരമുണ്ടെന്നറിഞ്ഞാല്‍ ബി ഗ്രേഡ് ചിത്രങ്ങളില്‍ പോലും അഭിനയിക്കാന്‍ ഞാന്‍ തയാറായിരുന്നു. സംവിധായകന്‍ ആരാണ് എന്നതൊന്നും എനിക്കൊരു പ്രശ്‌നമേയല്ലായിരുന്നു’. മനീഷയുടെ വാക്കുകളാണിവ. കാന്‍സറിനെ അതിജീവിച്ച ശേഷം ജീവിതത്തോടുള്ള തന്റെ സമീപനത്തില്‍ മാറ്റം വന്നതായും മനീഷ പറയുന്നു. രാജ്കുമാര്‍ ഹിറാനിയുടെ സഞ്ജുവിലാണ് മനീഷ ഒടുവില്‍ അഭിനയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍