UPDATES

സിനിമാ വാര്‍ത്തകള്‍

‘ക്ലാസ് കട്ട് ചെയ്ത് ജോഷി സാറിന്റെ ചിത്രങ്ങള്‍ ആദ്യ ദിനം തന്നെ കണ്ട കുട്ടിക്കാലമാണ് എന്റേത്’: ചെമ്പന്‍ വിനോദ്

തന്റെ നാട്ടുകാര്‍ തടിച്ചുകൂടിയ കൊടുങ്ങല്ലൂര്‍ ചന്തയിലെയും പരിസരപ്രദേശങ്ങളിലെയും ലൊക്കേഷനില്‍ അഭിനയിക്കുമ്പോള്‍ ആദ്യം ചമ്മലുണ്ടായിരുന്നുവെന്ന് ജോജു

ജോഷിയുടെ സംവിധാനത്തിലെ ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്താന്‍ സാധിച്ചത് തനിക്ക് വ്യക്തിപരമായി സന്തോഷം നല്‍കുന്നുവെന്ന് ചെമ്പന്‍ വിനോദ്. ജോഷി സാറിന്റെ ചിത്രങ്ങള്‍ ക്ലാസ് കട്ട് ചെയ്ത് ആദ്യ ദിനം തന്നെ കണ്ട് കഥ കൂട്ടുകാരോട് പറയുന്ന കൂട്ടിക്കാലമായിരുന്നു തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി വാരാന്തപ്പതിപ്പിലാണ് ജോഷിയുടെ പുതിയ ചിത്രമായ പൊറിഞ്ചു മറിയം ജോസിന്റെ വിശേഷങ്ങള്‍ ചെമ്പന്‍ വിനോദും ജോജു ജോര്‍ജ്ജും നൈല ഉഷയും പങ്കുവച്ചത്.

തന്റെ നാട്ടുകാര്‍ തടിച്ചുകൂടിയ കൊടുങ്ങല്ലൂര്‍ ചന്തയിലെയും പരിസരപ്രദേശങ്ങളിലെയും ലൊക്കേഷനില്‍ അഭിനയിക്കുമ്പോള്‍ ആദ്യം ചമ്മലുണ്ടായിരുന്നുവെന്ന് ജോജു പറയുന്നു. എന്നാല്‍ അടി കാണാന്‍ തടിച്ചുകൂടിയവര്‍ക്ക് യഥാര്‍ത്ഥ സംഘടനമായി തോന്നണമെന്ന് കരുതിയാണ് അഭിനയിച്ചത്. അതുകൊണ്ട് തന്നെ ക്യാമറയുടെ മുന്നില്‍ നിന്ന് ശരിക്കും അടി വാങ്ങുകയും കൊടുക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താനിതുവരെ ചെയ്ത വേഷങ്ങളില്‍ വ്യത്യസ്തമാണ് ആലപ്പാട്ട് മറിയമെന്ന് നൈല ഉഷ പറഞ്ഞു. മുറുക്കും പുകവലിയും മദ്യപാനവും പ്രശ്‌നമില്ലാത്ത ചട്ടയും മുണ്ടും ധരിച്ച് തൃശൂര്‍ ഭാഷ സംസാരിച്ച് ചന്തയില്‍ പിരിവിനിറങ്ങുന്ന കഥാപാത്രം. ജോഷി സാറിന്റെ സിനിമ, കൂടുതലായി ആലോചിക്കാനൊന്നും ഉണ്ടായിരുന്നില്ല. കഥ കേട്ടപ്പോള്‍ തന്നെ അഭിനയിക്കാമെന്ന് ഏല്‍ക്കുകയായിരുന്നു.

also read:ഇങ്ങനെയാണ് ശ്രീറാം വെങ്കിട്ടരാമനും പെഹ്ലു ഖാന്റെ കൊലയാളികളും നിയമത്തിന്റെ പിടിയില്‍ നിന്നും ഊരിപ്പോകുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍