UPDATES

സിനിമാ വാര്‍ത്തകള്‍

62 കോടിക്കുവേണ്ടിയോ നടി ആക്രമിക്കപ്പെട്ടത്? ക്വട്ടേഷനെക്കുറിച്ച്‌ പള്‍സര്‍ സുനിയുടെ മൊഴി; പൊലീസ് അന്വേഷണം നടത്തുന്നതായി സൂചന

ക്വട്ടേഷന്‍ കിട്ടിയത് നാലുവര്‍ഷം മുമ്പ്, പ്രതിഫലം ഒന്നരക്കോടി

നടിയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത് നാലു വര്‍ഷം മുമ്പ് തന്ന ക്വട്ടേഷനാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. സുനിയുടെ വെളിപ്പെടുത്തലില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നരക്കോടി രൂപയായിരുന്നു വാഗ്ദ്ദാനം, ദൃശ്യങ്ങള്‍ പകര്‍ത്തി അതു കാണിച്ചു നടിയെ ഭീഷണിപ്പെടുത്താനുള്ള പദ്ധതി വിജയിച്ചാല്‍ 62 കോടി രൂപയുടെ ലാഭം ക്വട്ടേഷന്‍ ഏല്‍പ്പിച്ച വ്യക്തിക്കുണ്ടാകുമെന്നും സുനി മൊഴി നല്‍കിയിട്ടുണെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. മനോരമയുടെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍-

സുനിലിന്റെ പുതിയ വെളിപ്പെടുത്തലുകളില്‍ വസ്തുതാപരമായ കാര്യങ്ങളുമുണ്ടെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മൂന്നു തവണ സുനി ശ്രമം നടത്തിയിരുന്നു. അതിനായി നടിയുടെ സിനിമാ ലൊക്കേഷനുകളില്‍ ഡ്രൈവറായി എത്തിയെങ്കിലും അവസരം കിട്ടിയില്ല. നടിക്ക് അന്യഭാഷാ സിനിമകളില്‍ തിരക്കേറിയതോടെ ഈ ശ്രമം ഉപേക്ഷിച്ചു. വീണ്ടും മലയാളത്തില്‍ അഭിനയിക്കാന്‍ നടി എത്തിയപ്പോള്‍ ആദ്യം ക്വട്ടേഷന്‍ നല്‍കിയ വ്യക്തിതന്നെ ഒരിക്കല്‍ കൂടി സുനിലിന് ക്വട്ടേഷന്‍ നല്‍കി.

നടിയുടെ ലോക്കേഷന്‍ സൈറ്റുകളില്‍ അമിതവിധേയത്വം കാണിച്ചു നടിയോട് അടുക്കാന്‍ സുനി ശ്രമിച്ചതിന് തെളിവുണ്ട്. സിനിമയുടെ ഷൂട്ടിങ് ഗോവയില്‍ നടക്കുമ്പോള്‍ പദ്ധതി നടപ്പാക്കാന്‍ സുനില്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഫെബ്രുവരി 17-ന് സുനി നടിയെ ആക്രമിച്ചത്. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ അവരുടെ ചിരിക്കുന്ന മുഖവും വിരലിലെ മോതിരവും വ്യക്തമായി കാണെണമെന്ന് ക്വട്ടേഷന്‍ നല്‍കിയ വ്യക്തി നിര്‍ദേശിച്ചിരുന്നു. അതിക്രമത്തിനിടെ നടി കരഞ്ഞപ്പോള്‍ ചിരിക്കാന്‍ പ്രതി നിര്‍ബന്ധിച്ചതായും സുനി മൊഴി നല്‍കിയിട്ടുണ്ട്.

നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ നല്‍കിയത് മലയാള സിനിമാ രംഗവുമായി അടുത്ത ബന്ധമുള്ള ആരുടേയോ താല്‍പര്യ പ്രകാരമാകാനാണു സാധ്യതയെന്നും അയാള്‍ ഒരു പക്ഷേ സുനിലിനോട് നേരിട്ടു ബന്ധപ്പെടാത്ത ആളാകാമെന്നമാണ് പോലീസ് കരുതുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍