മീടൂ മൂവ്‌മെന്റുകള്‍ എന്തുകൊണ്ട് ഇന്ത്യന്‍ സിനിമാ ലോകത്ത് കാര്യക്ഷമം അല്ല എന്നുള്ള ചോദ്യത്തിന് മറുപടി ആയിട്ടാണ് തനുശ്രീ തനിക്കുണ്ടായ ദുരനുഭവം വിവരിച്ചത്.
സിനിമ സെറ്റിൽ വെച്ച് തന്നെ പീഡിപ്പിച്ചത് പ്രശ്സത നടൻ നാനാ പഠേക്കറെന്ന് ബോളിവുഡ് നടി തനുശ്രീ ദത്ത.പത്ത് വര്‍ഷം മുമ്പ് ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത് നാനാ പടേക്കർ ആണെന്ന് . സൂം ടീവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. പത്ത് വര്‍ഷം മുമ്പ് നടന്ന ഈ സംഭവം ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിവുള്ളതാണെന്നും എന്നാല്‍ ആരും തന്നെ ചെറുവിരല്‍ പോലും അനക്കിയില്ലെന്നും തനുശ്രീ കുറ്റപ്പെടുത്തി.
തന്നെ ഒരു നടന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് ന്യൂസ് 18 നു നൽകിയ അഭിമുഖത്തിലാണ് തനുശ്രീ വെളിപ്പെടുത്തിയത്, ബോളിവുഡ് നടി തനുശ്രീ ദത്ത രാധിക ആപ്‌തെ, റിച്ച ഛദ്ദ, സ്വര ഭാസ്‌കരര്‍, കൊങ്കണ സെന്‍ ശര്‍മ എന്നിവര്‍ക്ക് ശേഷം ബോളിവുഡില്‍ നിന്ന് ലൈംഗിക പീഡനത്തെയോ ചൂഷണത്തെ പറ്റി വെളിപ്പെടുത്തുന്ന നടിയാണ് തനുശ്രീ. തനുശ്രീയുടെ വെളിപ്പെടുത്തലിനു ശേഷം നടനെ തേടിയുള്ള പരക്കം പാച്ചിലിൽ ആയിരുന്നു ബോളിവുഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാധ്യമങ്ങൾ.
‘നാനാ പഠേക്കര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്ന വ്യക്തിയാണെന്ന് പരസ്യമായ രഹസ്യമാണ് . ഇന്‍ഡസ്ട്രിയിലുള്ള എല്ലാവര്‍ക്കും അറിയാം അയാള്‍ സ്ത്രീകളെ തല്ലാറുണ്ട്, ലൈംഗികമായി ഉപദ്രവിക്കാറുണ്ട് എന്നുള്ള കാര്യങ്ങളൊക്കെ. അയാള്‍ സ്ത്രീകളോട് എപ്പോഴും മോശമായാണ് പെരുമാറുള്ളത് എങ്കിലും ഒരു പ്രസിദ്ധീകരണം പോലും ഇക്കാര്യം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല’ – തനുശ്രീ ദത്ത പറഞ്ഞു.
ഹോണ്‍ ഓകെ പ്ലീസില്‍ ഒരു സോങ് സീക്വന്‍സിന് ആയിട്ടായിരുന്നു തനുശ്രീയെ സൈന്‍ ചെയ്തിരുന്നത് എങ്കിലും നാനാ പടേക്കറുടെ മോശം പരാമര്‍ശത്തെ തുടര്‍ന്ന് അവര്‍ ആ സിനിമ ചെയ്തില്ല.
മീടൂ മൂവ്‌മെന്റുകള്‍ എന്തുകൊണ്ട് ഇന്ത്യന്‍ സിനിമാ ലോകത്ത് കാര്യക്ഷമം അല്ല എന്നുള്ള ചോദ്യത്തിന് മറുപടി ആയിട്ടാണ് തനുശ്രീ തനിക്കുണ്ടായ ദുരനുഭവം വിവരിച്ചത്.
നമ്മുടെ നാട്ടുകാര്‍ വളരെയധികം കാപട്യവുമായാണ് മുന്നോട്ടുപോകുന്നത്. എന്തുകൊണ്ട് ഹോളിവുഡിലേത് പോലെ ഇന്ത്യയിലും ഒരു മീ ടൂ കാംപെയിന്‍ സംഭവിക്കുന്നില്ല എന്ന് ആളുകള്‍ ചോദിക്കുന്നു. എന്നെ പീഡിപ്പിച്ച നടനെ ബോളിവുഡില്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ സംഭവം അറിയാമായിരുന്നിട്ടും ആരും പ്രതികരിച്ചില്ല. 2008ല്‍ എനിക്ക് സംഭവിച്ചത് എന്താണ് എന്ന് പറയാതെയും അംഗീകരിക്കാതെയും അത്തരമൊന്ന് ഈ നാട്ടിലുണ്ടാകില്ലെന്ന് തനുശ്രീ ന്യൂസ് 18 ക്ക് നൽകിയ അഭിമുഖത്തിലും നേരത്തെ തുറന്നടിച്ചിരുന്നു.
അക്ഷയ് കുമാര്‍, രജനീകാന്ത് തുടങ്ങിയവരുടെ പേര് എടുത്ത് പറഞ്ഞ് തനുശ്രീ വിമര്‍ശിക്കുകയും ചെയ്തു. എ ലിസ്റ്റഡ് നടന്മാര്‍ നാനാ പടേക്കറെ പോലുള്ള ആളുകളെ ബഹിഷ്‌കരിച്ചാല്‍ മാത്രമെ മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയുള്ളു എന്നും അവര്‍ പറഞ്ഞു.
കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ, നിര്‍മ്മാതാവ് സാമി സാദിഖി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്കെതിരെയും തനുശ്രീ ആരോപണമുന്നയിക്കുന്നുണ്ട്. ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അഭിനയിച്ച ആഷിഖ് ബനായാ അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയയാണ് തനുശ്രീ ദത്ത.