ആക്രമിക്കപ്പെട്ട നടിക്കുവേണ്ടിയല്ല ഡബ്ല്യുസിസിയുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു
ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് സംസാരിച്ചെന്ന നടി പാര്‍വ്വതിയുടെ ആരോപണത്തില്‍ വിശദീകരണവുമായി നടന്‍ ബാബു രാജ്. കൊച്ചിയില്‍ ഡബ്ലു.സി.സി ഭാരവാഹികള്‍ നടത്തിയ പത്ര സമ്മേളനത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇതിനു പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നും ബാബുരാജ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ എന്നും പിന്തുണയ്ക്കുന്ന ആളാണ് താന്‍. അവരുടെ അവസ്ഥയെക്കുറിച്ചാണ് താന്‍ പറഞ്ഞത്. ചൂടുവെളളത്തില്‍ വീണ പൂച്ച പച്ചവെളളം കണ്ടാലും പേടിക്കും എന്ന് പറഞ്ഞത് ഒരു പഴഞ്ചൊല്ലാണ്. പാര്‍വതി അത് തെറ്റിദ്ധരിച്ചതാകാമെന്നും ബാബുരാജ് വ്യക്തമാക്കി.
‘ഡബ്ലു.സി.സിയ്ക്കു പിന്നില്‍ അജണ്ടയുണ്ട്. ഞങ്ങളെ ഇരയായ ആ കുട്ടിയില്‍ നിന്ന് അകറ്റുകയാണ്. പ്രസിഡന്റായ ലാലേട്ടന്റെ മേക്കിട്ട് കേറുകയാണ്. നടിമാര്‍ എന്നു വിശേഷിപ്പിച്ചതില്‍ എന്താണ് പ്രശ്‌നം. എന്റെ ഭാര്യ ഒരു നടിയാണ്, ഡോക്ടറെ ഡോക്ടര്‍ എന്നു വിളിച്ചാല്‍ എന്താണ് തെറ്റ് അയാള്‍, അദ്ദേഹം, അങ്ങേര് എന്നൊക്കെയാണ് അവര്‍ ലാലേട്ടനെ വിശേഷിപ്പിച്ചത്. എന്തോ ഒരു ഫ്രസ്‌ട്രേഷന്‍ ആണിത്. ആക്രമിക്കപ്പെട്ട കുട്ടി എന്റെ ചങ്കാണ്. ആ കുട്ടിക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയാറാണ്. വോയ്‌സ് ക്ലിപ്പുകള്‍ ഞങ്ങളുടെ കയ്യിലും ഉണ്ട്. അതൊന്നും പുറത്തുവിട്ട് സംഘടന വലുതാക്കാന്‍ ഞങ്ങളില്ല. അടുത്ത ജനറല്‍ ബോഡിക്കേ ദിലീപിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനാകൂ. ബൈലോ തിരുത്താന്‍ പാടില്ല. ഇവരുടെ ഓലപ്പാമ്പ് കണ്ടിട്ട് അത് മാറ്റാന്‍ പറ്റുമോ’ ബാബുരാജ് പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിക്കുവേണ്ടിയല്ല ഡബ്ല്യുസിസിയുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. ആരോപണങ്ങളോട് എ.എം.എംഎ പ്രതികരിക്കുമെന്നും 24ന് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചേരുമെന്നും ബാബുരാജ് പറഞ്ഞു. ഇന്നലെ ഡബ്ലു.സി.സി കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമാണ് താര സംഘടനയ്‌ക്കെതിരെ ഉയര്‍ന്നു വന്നിരുന്നത്. നടന്‍ മോഹന്‍ ലാല്‍ സംവിധായകനും ഫെഫ്കയുടെ പ്രസിഡന്റ്, നടന്‍ ബാബുരാജ് എന്നിവര്‍ക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നത്. വിഷയത്തില്‍ മോഹല്‍ലാല്‍ മാത്രമാണ് ഇനി പ്രതികരിക്കാനുള്ളത്.
ആക്രമിക്കപ്പെട്ട നടിയെ ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്ന് വിളിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും നടനുമായ ബാബു രാജ് അധിക്ഷേപിച്ചതായി നടി പാര്‍വതി തിരുവോത്ത് നേരത്തെ ആരോപിച്ചിരുന്നു. അതെ ബാബു രാജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടിമാരായ രചന നാരായണന്‍ കുട്ടിയും ഹണി റോസും നടിയുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നതെന്നും പാര്‍വതി ചൂണ്ടിക്കാട്ടി. ഡബ്ല്യൂസിസി അംഗങ്ങള്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് പാർവതി ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.
അടക്കിപ്പിടിച്ച കാമവും ആണ്‍ഹുങ്കും തെറികളായി സ്ഖലിക്കുന്നവരോട്; അവര്‍ മുറിവേറ്റവരാണ്
ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് വിളിച്ചത് ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്ന്