UPDATES

സിനിമാ വാര്‍ത്തകള്‍

ഗായിക ഹര്‍ഷിതയുടെ കൊലപാതകത്തിന് പിന്നില്‍ തന്റെ ഭര്‍ത്താവ് എന്ന് സഹോദരി

കൊല്ലപ്പെടുന്നതിന് മുമ്പുള്ള ദിവസം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഹര്‍ഷിക സാമൂഹിക മാധ്യമങ്ങളില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു

ഹരിയാനയിലെ നാടോടി ഗായികയും നിര്‍ത്തകിയുമായ ഹര്‍ഷിത ദഹിയയുടെ കൊലപാതകത്തിന് പിന്നില്‍ തന്റെ ഭര്‍ത്താവിന്റെ സംഘമാണെന്ന് സഹോദരി ലത പോലീസിന് മൊഴി നല്‍കി. ലതയുടെ ഭര്‍ത്താവും കൊടും ക്രിമിനലുമായ ദിനേഷ് ഇപ്പോള്‍ തിഹാര്‍ ജയിലില്‍ തടവിലാണ്. വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് ദിനേഷ് കൊലപാതകം നടത്തിയതെന്നാണ് ലതയുടെ മൊഴി.

മൂന്ന് വര്‍ഷം മുമ്പ് ഹര്‍ഷിതയെ ബലാത്സംഗം ചെയ്യുകയും ഇവരുടെ അമ്മയെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ദിനേഷ് തടവുശിക്ഷ അനുഭവിക്കുന്നത്. ഈ കൊലപാതകത്തിന്റെ സാക്ഷി കൂടിയായിരുന്നു ഹര്‍ഷിത. ഇതാണ് ഹര്‍ഷിതയെ കൊലപ്പെടുത്താന്‍ കാരണമെന്നും ലത പറയുന്നു.

ചൊവ്വാഴ്ച ചംരാര ഗ്രാമത്തില്‍ ഒരു പരിപാടി അവതരിപ്പിച്ച് ഡല്‍ഹിയിലേയ്ക്ക് മടങ്ങുകയായിരുന്ന ഹര്‍ഷിതയെ വൈകിട്ട് നാലരയോടെ കാറിലെത്തിയ മുഖംമൂടി സംഘം തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. തൊട്ടടുത്തു നിന്ന് ഏഴ് തവണയാണ് കൊലയാളി സംഘം ഹര്‍ഷിതയ്ക്കുനേരെ നിറയൊഴിച്ചത്.

ഇതില്‍ ആറെണ്ണവും അവരുടെ നെറ്റിയിലും കഴുതിലും കൊണ്ടു. വെടിയേറ്റ ഗായിക സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ശരീരത്തില്‍ നിന്ന് മൂന്ന് വെടിയുണ്ടകളാണ് കണ്ടെടുക്കാനായത്. ആക്രമണം നടക്കുമ്പോള്‍ ഹര്‍ഷിതയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് നേരെ ആക്രമണമൊന്നുമുണ്ടായില്ല.

കൊല്ലപ്പെടുന്നതിന് മുമ്പുള്ള ദിവസം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഹര്‍ഷിക സാമൂഹിക മാധ്യമങ്ങളില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍