UPDATES

സിനിമാ വാര്‍ത്തകള്‍

ലോക സിനിമയില്‍ മമ്മൂട്ടി എത്തിയാല്‍; അഭിനന്ദിച്ചും, വിമര്‍ശിച്ചും വ്യത്യസ്തമായൊരു പിറന്നാള്‍ ആശംസ

പിന്നെ എന്ത് കൊണ്ട് മമ്മൂട്ടി ഇന്ത്യക്ക് പുറത്ത് കടക്കുന്നില്ല ? അതിന്റെ കാരണം മമ്മൂട്ടി ഇതു വരെ അഭിനയിച്ച് പോരുന്ന കൂറ സിനിമകളാണ്. മമ്മൂട്ടിയെ അന്വേഷിച്ച് ഇങ്ങോട്ട് വരാനുള്ള സാധ്യത മൂപ്പര് തന്നെ അടച്ച് വച്ചിരിക്കുകയാണ്.

ഞാന്‍ സങ്കല്‍പ്പിച്ച് നോക്കിയത് മമ്മൂട്ടി എന്ന നടന്റെ പ്രത്യേകതയാണ്. ലോകത്തെ ഏത് രാജ്യത്തെ സിനിമയിലും മമ്മുട്ടി എന്ന നടനെ മനോഹരമായി ഉപയോഗിക്കാന്‍ സാധിക്കും. ആ ഒരു കഴിവ് ഇന്ത്യയിലെ മറ്റൊരു നടനിലും ഞാന്‍ കണ്ടിട്ടില്ല. മമ്മൂട്ടിയുടെ കഴിവുകളെ എടുത്തു പറഞ്ഞും, ശക്തമായി വിമര്‍ശിച്ചും വിദ്യാര്‍ത്ഥിയുടെ പിറന്നാള്‍ ആശംസ.

കട്ടപ്പന ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥിയായ വിഷ്ണു വിജയന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ച പിറന്നാള്‍ ആശംസയാണ് മമ്മൂട്ടി ചിത്രങ്ങളുടെ വ്യത്യസ്ഥമായൊരു വായന സമ്മാനിക്കുന്നത്.

‘ഇനാരിറ്റിയൂ നാല് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് വീണ്ടുമൊരു കഥ പറയുന്നതായി ഞാന്‍ ഇടയ്ക്ക് സങ്കല്‍പ്പിക്കാവുണ്ട്. ഏഷ്യയിലെ പശ്ചാത്തലം ഇന്ത്യയായും ഇന്ത്യയിലെ കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടിയാണെന്നും വെറുതേ സങ്കല്‍പ്പിക്കും. എന്നിട്ട് ആ സിനിമയ്ക്കായ് വെറുതേ കൊതിക്കും. ജാവിയര്‍ ബാര്‍ദെം, റികാര്‍ഡോ ഡാറിന്‍ ഇവരെയൊക്കെ മമ്മൂട്ടി വളരെ സിമ്പിളായി മറി കടന്നു പോകും. ലോക സിനിമയില്‍ ഇപ്പോള്‍ അതിരുകളൊന്നും ഇല്ല, ഇറാനിലുള്ള അസ്ഗര്‍ ഫര്‍ഹാദി അര്‍ജന്റീനയിലുള്ള റിക്കാര്‍ഡോ ഡാറിനെ വച്ച് സിനിമ ചെയ്യും, സ്‌പെയിനിലുള്ള ജാവിയര്‍ ബാര്‍ദെ മിനെ വച്ച് സിനിമ ചെയ്യും, ഫ്രാന്‍സിലുള്ള തഹാര്‍ റഹീമിനെ വച്ച് സിനിമ ചെയ്യും, ഫ്രാന്‍സിലുള്ള ഗൊദാര്‍ദ് തന്റെ സിനിമയിലെ കുഞ്ഞു റോളില്‍ മെക്‌സിക്കോയില്‍ നിന്നും ഗായേല്‍ ഗാര്‍ഷ്യ ബെര്‍ണാലിനെ കൊണ്ടു വരും. ഇറാനിലുള്ള മജീദ് മജീദി ഇന്ത്യയില്‍ വന്ന് സിനിമ ചെയ്യും, ഇന്ത്യയിലുള്ള ഏ ആര്‍ റഹ്മാന്‍ ഇറാനി സിനിമയ്ക്ക് സംഗീതം നല്‍കും അങ്ങനെയങ്ങനെ…’ എന്ന് ലോകസിനിമകളിലേക്ക് മമ്മൂട്ടി എത്തുന്നതിനെ കുറിച്ച് വിഷ്ണു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘പിന്നെ എന്ത് കൊണ്ട് മമ്മൂട്ടി ഇന്ത്യക്ക് പുറത്ത് കടക്കുന്നില്ല ? അതിന്റെ കാരണം മമ്മൂട്ടി ഇതു വരെ അഭിനയിച്ച് പോരുന്ന കൂറ സിനിമകളാണ്. മമ്മൂട്ടിയെ അന്വേഷിച്ച് ഇങ്ങോട്ട് വരാനുള്ള സാധ്യത മൂപ്പര് തന്നെ അടച്ച് വച്ചിരിക്കുകയാണ്. മതിലുകളും വിധേയനും ഭൂതകണ്ണാടിയും തനിയാവര്‍ത്തനവും പോലുള്ള സിനിമകളിലൂടെ കഴിവു തെളിയിച്ച നടന്‍ വര്‍ഷങ്ങളോളമാണ് പുറകോട്ട് നടന്നത്. കാനിലും വെനീസിലും റോട്ടര്‍ഡാമിലും ബെര്‍ലിനിലും ടോറന്റോയിലും നിരൂപക പ്രശംസയേല്‍ക്കേണ്ട നടന്‍ കൂറ ഫാന്‍സിനെ ആനന്ദിപ്പിക്കുന്ന നിലയിലേക്ക് വര്‍ഷങ്ങളോളമാണ് ചുരുങ്ങിപ്പോയതെന്നും’ മമ്മൂട്ടിയെ ചിത്രങ്ങളോടുള്ള വിമര്‍ശനവും വിഷ്ണു വിജയന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഒരിക്കല്‍ മമ്മൂട്ടി ഇങ്ങനെ പറയുകയുണ്ടായി,

പൂനെ യൂണിവേഴ്സിറ്റിയില്‍ ഷൂട്ടിംഗ് നടക്കുന്ന സമയമാണ് സ്യൂട്ടും കോട്ടുമിട്ട് ഒരു മനുഷ്യന്‍ നടന്നു വരുന്നു. അംബേദ്കറിനെ പോലെ വേഷം ധരിച്ച് അയാളുടെ എതിര്‍ ദിശയിലൂടെ ഞാനും നടന്നു വരുന്നു. അയാള്‍ കുറച്ചു നേരം എന്നെ നോക്കി പകച്ചു നിന്നു. പെട്ടെന്ന് കരഞ്ഞു കൊണ്ട് വന്ന് എന്റെ കാലില്‍ വീണു. ഞാന്‍ ഞെട്ടിപ്പോയി, സംഭവിക്കുന്നത് എന്താണ് ഒരു ഊഹവും എനിക്ക് കിട്ടിയില്ല, ഉടനെ അയാള്‍ പറഞ്ഞു

‘ഞാന്‍ കണ്ടില്ല ബാബ സാഹേബ് നിങ്ങളാണ് മുന്നില്‍ നില്‍ക്കുന്നതെന്ന്, എന്നോട് ക്ഷമിക്കണം’

അതെ അംബേദ്കര്‍ അവര്‍ക്ക് ദൈവം തന്നെയാണെന്ന് എനിക്ക് മനസ്സിലായി.
‘ഡോ ബാബാസാഹേബ് അംബേദ്കര്‍’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ നടന്ന മമ്മൂട്ടിയുടെ അനുഭവമാണ് മുകളില്‍ പറഞ്ഞത്.

താരനിര കൊണ്ട് വിശാലമായ ഇന്ത്യന്‍ സിനിമയില്‍ ഒരുനാള്‍ ലോകം മുഴുവന്‍ ശ്രദ്ധ ലഭിക്കാന്‍ ശേഷിയുള്ള അംബേദ്കറിന്റെ ജീവിതം പറയാന്‍ ജബ്ബാര്‍ പട്ടേല്‍ മലയാളം ഇന്‍ഡസ്ട്രിയിലേക്ക് മമ്മൂട്ടി എന്ന നടനെ തേടിയെത്തിയത് താരമൂല്യം കൊണ്ട് മാത്രമല്ല. ബയോപിക്കുകളുടെ കാസ്റ്റിംഗില്‍ രൂപസാദൃശ്യത്തിനും, ശരീരഭാഷയ്ക്കും മമ്മൂട്ടി എത്രത്തോളം കൃത്യമാണ്, അഥവാ ആ കഥാപാത്രം അയാളില്‍ എത്ര ഭദ്രമാണ് എന്ന തിരിച്ചറിവില്‍ നിന്നു കൂടിയാണ്.

മുന്‍പോരിക്കല്‍ പ്രിയ സുഹൃത്ത് റെനീഷ്( Renish Pn ) മമ്മൂട്ടിയിലെ നടനെ കുറിച്ച് കൃത്യമായ ഒരു നിരീക്ഷണം നടത്തിയിരുന്നു. അദ്ദേഹം പറയുന്നു.

ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിലെ സിനിമകള്‍ ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് ഏകദേശം പതിമൂന്ന് വര്‍ഷങ്ങളായി. നൂറോളം രാജ്യങ്ങളിലെ സിനിമകള്‍ ഇതിനകം കണ്ടു കഴിഞ്ഞു. വാള്‍ട്ടര്‍ സാലസില്‍ നിന്നും തുടങ്ങുന്ന വലിയൊരു നിര ഇഷ്ട സംവിധായകരായുണ്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകര്‍ രണ്ട് പേരാണ്. ഒന്ന് അലജാന്ദ്രോ ഗോണ്‍സാലസ് ഇനാരിറ്റിയൂ, രണ്ട് അസ്ഗാര്‍ ഫര്‍ഹാദി.

ഇനാരിറ്റിയൂ നാല് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് വീണ്ടുമൊരു കഥ പറയുന്നതായി ഞാന്‍ ഇടയ്ക്ക് സങ്കല്‍പ്പിക്കാവുണ്ട്. ഏഷ്യയിലെ പശ്ചാത്തലം ഇന്ത്യയായും ഇന്ത്യയിലെ കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടിയാണെന്നും വെറുതേ സങ്കല്‍പ്പിക്കും. എന്നിട്ട് ആ സിനിമയ്ക്കായ് വെറുതേ കൊതിക്കും.

അതുപോലെ ഫര്‍ഹാദിയുടെ എവരിബഡി നോസില്‍ അര്‍ജന്റീനയില്‍ നിന്നും സ്‌പെയിനിലേക്ക് വരുന്ന റികാര്‍ഡോ ഡാറിന് പകരം ഇന്ത്യയില്‍ നിന്നും സ്‌പെയിനിലേക്ക് മമ്മൂട്ടി വരുന്നതായി സങ്കല്‍പ്പിച്ച് വെറുതേ കൊതിക്കാറുണ്ട്. അത് പോലെ ഫര്‍ഹാദിയുടെ എല്ലാ സിനിമയിലും നായകന് പകരം മമ്മുട്ടിയെ സങ്കല്‍പ്പിച്ച് ഞാന്‍ കൊതിക്കാറുണ്ട്.

ഞാന്‍ സങ്കല്‍പ്പിച്ച് നോക്കിയത് മമ്മൂട്ടി എന്ന നടന്റെ പ്രത്യേകതയാണ്. ലോകത്തെ ഏത് രാജ്യത്തെ സിനിമയിലും മമ്മുട്ടി എന്ന നടനെ മനോഹരമായി ഉപയോഗിക്കാന്‍ സാധിക്കും. ആ ഒരു കഴിവ് ഇന്ത്യയിലെ മറ്റൊരു നടനിലും ഞാന്‍ കണ്ടിട്ടില്ല.

ജാവിയര്‍ ബാര്‍ദെം, റികാര്‍ഡോ ഡാറിന്‍ ഇവരെയൊക്കെ മമ്മൂട്ടി വളരെ സിമ്പിളായി മറി കടന്നു പോകും. ലോക സിനിമയില്‍ ഇപ്പോള്‍ അതിരുകളൊന്നും ഇല്ല, ഇറാനിലുള്ള അസ്ഗര്‍ ഫര്‍ഹാദി അര്‍ജന്റീനയിലുള്ള റിക്കാര്‍ഡോ ഡാറിനെ വച്ച് സിനിമ ചെയ്യും, സ്‌പെയിനിലുള്ള ജാവിയര്‍ ബാര്‍ദെ മിനെ വച്ച് സിനിമ ചെയ്യും, ഫ്രാന്‍സിലുള്ള തഹാര്‍ റഹീമിനെ വച്ച് സിനിമ ചെയ്യും, ഫ്രാന്‍സിലുള്ള ഗൊദാര്‍ദ് തന്റെ സിനിമയിലെ കുഞ്ഞു റോളില്‍ മെക്‌സിക്കോയില്‍ നിന്നും ഗായേല്‍ ഗാര്‍ഷ്യ ബെര്‍ണാലിനെ കൊണ്ടു വരും. ഇറാനിലുള്ള മജീദ് മജീദി ഇന്ത്യയില്‍ വന്ന് സിനിമ ചെയ്യും, ഇന്ത്യയിലുള്ള A R റഹ്മാന്‍ ഇറാനി സിനിമയ്ക്ക് സംഗീതം നല്‍കും അങ്ങനെയങ്ങനെ,,,

പിന്നെ എന്ത് കൊണ്ട് മമ്മൂട്ടി ഇന്ത്യക്ക് പുറത്ത് കടക്കുന്നില്ല ? അതിന്റെ കാരണം മമ്മൂട്ടി ഇതു വരെ അഭിനയിച്ച് പോരുന്ന കൂറ സിനിമകളാണ്. മമ്മൂട്ടിയെ അന്വേഷിച്ച് ഇങ്ങോട്ട് വരാനുള്ള സാധ്യത മൂപ്പര് തന്നെ അടച്ച് വച്ചിരിക്കുകയാണ്.

മതിലുകളും വിധേയനും ഭൂതകണ്ണാടിയും തനിയാവര്‍ത്തനവും പോലുള്ള സിനിമകളിലൂടെ കഴിവു തെളിയിച്ച നടന്‍ വര്‍ഷങ്ങളോളമാണ് പുറകോട്ട് നടന്നത്. കാനിലും വെനീസിലും റോട്ടര്‍ഡാമിലും ബെര്‍ലിനിലും ടോറന്റോയിലും നിരൂപക പ്രശംസയേല്‍ക്കേണ്ട നടന്‍ കൂറ ഫാന്‍സിനെ ആനന്ദിപ്പിക്കുന്ന നിലയിലേക്ക് വര്‍ഷങ്ങളോളമാണ് ചുരുങ്ങിപ്പോയത്….

തീരുന്നില്ല…

അമുദവന്‍,
സബ് ഇന്‍സ്പെക്ടര്‍ മണി.

ഈ വര്‍ഷം കണ്ടതില്‍ ഏറ്റവും മികച്ച രണ്ട് കഥാപാത്രങ്ങള്‍…

ഹാപ്പി ബര്‍ത്ത് ഡേ മമ്മൂട്ടി…?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍