UPDATES

സിനിമാ വാര്‍ത്തകള്‍

നിഹാരിക സിംഗുമായുള്ള ബന്ധം വെളിപ്പെടുത്തിയ നവാസുദീന്‍ സിദ്ദിഖിക്കെതിരെ വനിതാകമ്മീഷനില്‍ പരാതി

നവാസുദീന്‍ പുസ്തകം വില്‍ക്കാന്‍ വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്നും സ്ത്രീകളെ ലൈംഗികമായി ചൂഷണ ചെയ്യാനുള്ള അദ്ദേഹത്തിന്റെ ത്വരയാണ് ഇത് വെളിവാക്കുന്നതെന്നും നിഹാരിക സിംഗ് പിന്നീട് പറഞ്ഞിരുന്നു.

നടി നിഹാരിക സിംഗുമായി തനിക്കുണ്ടായിരുന്ന ബന്ധം വെളിപ്പെടുത്തിയ നടന്‍ നവാസുദീന്‍ സിദ്ദിഖിക്കെതിരെ ദേശീയ വനിതാ കമ്മീഷനില്‍ പരാതി. An Ordinary Life: A Memoir എന്ന തന്റെ ഓര്‍മ്മക്കുറിപ്പുകളിലാണ് മിസ് ലവ്‌ലി എന്ന ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ച നിഹാരിക സിംഗുമായി ഉണ്ടായിരുന്ന ബന്ധം നവാസുദീന്‍ സിദ്ദിഖി വെളിപ്പെടുത്തിയത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗൗതം ഗുലാത്തി എന്ന അഭിഭാഷകനാണ് നവാസുദീനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സ്ത്രീകളോടുള്ള അതിക്രമത്തിന്റെ പേരിലാണ് പരാതി.

നിഹാരിക സിംഗിനെ തനിക്ക് പരിചയമില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് അവരുമായി സംസാരിച്ചിട്ടില്ലെന്നും ഗൗതം ഗുലാത്തി പറയുന്നു. ബലാത്സംഗം, സ്ത്രീകളോടുള്ള അതിക്രമം തുടങ്ങിയവയുടെ പേരില്‍ കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് – ഗുലാത്തി മിഡ് ഡേ പത്രത്തോട് പറഞ്ഞു. ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ നിഹാരികയുടെ വിവാഹജീവിതത്തെ അത് എങ്ങനെ ബാധിക്കും എന്ന് നവാസുദീന്‍ ആലോചിച്ചില്ലെന്ന് ഗൗതം ഗുലാത്തി കുറ്റപ്പെടുത്തുന്നു. നിഹാരികയുടെ വീട്ടില്‍ ആദ്യമായി എത്തിയപ്പോള്‍ അകത്തുകയറിയ ഉടന്‍ അക്ഷമനും കാമാസക്തനുമായ താന്‍ അവളെ പൊക്കിയെടുത്ത് ബെഡ്റൂമിലേക്ക് കൊണ്ടുപോയി എന്നാണ് നവാസുദീന്‍ ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നത്. “For the very first time I went to Niharika’s house… When she opened the door, revealing a glimpse of the house, I was speechless with amazement. And I, being the lusty village bumpkin that I am, scooped her up in my arms and headed straight for the bedroom. We made passionate love. And just like that, out of the blue, I began a relationship with Niharika Singh, a relationship which I did not know then would last for almost one and a half years.” എന്നാണ് ഓര്‍മ്മക്കുറിപ്പുകളില്‍ നവാസുദീന്‍ പറയുന്നത്.

പുസ്തകത്തിന്റെ വിപണന സാധ്യതകള്‍ ലക്ഷ്യമിട്ട് ഒരു സ്ത്രീയുടെ അഭിമാനത്തില്‍ കൈ വയ്ക്കുകയാണ് നവാസുദീന്‍ ചെയ്തിരിക്കുന്നതെന്നും ഗുലാത്തി ആരോപിക്കുന്നു. കാമാസക്തനായ താന്‍ നിഹാരികയെ ലൈംഗികമായി ഉപയോഗിച്ചു എന്ന് പശ്ചാത്താപത്തോടെ നവാസുദീന്‍ പുസ്തകത്തില്‍ പറയുന്നുണ്ട്. അതേസമയം നവാസുദീന്‍ പുസ്തകം വില്‍ക്കാന്‍ വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്നും സ്ത്രീകളെ ലൈംഗികമായി ചൂഷണ ചെയ്യാനുള്ള അദ്ദേഹത്തിന്റെ ത്വരയാണ് ഇത് വെളിവാക്കുന്നതെന്നും നിഹാരിക സിംഗ് പിന്നീട് പറഞ്ഞു.

സുനിത രാജ്‌വറുമായും തനിക്ക് ഇത്തരമൊരു ബന്ധമുണ്ടായിരുന്നതായും തന്റെ കയ്യില്‍ പണമില്ലാത്ത സമയത്ത് അവര്‍ തന്നെ ഉപേക്ഷിച്ചുപോവുകയായിരുന്നു എന്നു നവാസുദീന്‍ എഴുതിയിരുന്നു. എന്നാല്‍ നവാസുദീന്‍ അനുകമ്പ പിടിച്ചുപറ്റാന്‍ താല്‍പര്യമുള്ളയാളാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ സുനിത രാജ്‌വറിന്റെ പ്രതികരണം. തന്റെ തൊലിനിറം, കഷ്ടപ്പാടിന്റെ ദിനങ്ങള്‍, നേരത്തെയുണ്ടായിരുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ഇതെല്ലാം പറഞ്ഞ് സിംപതി പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നയാളാണ് നവാസുദീനെന്ന് സുനിത പരിഹസിച്ചു. തങ്ങളുടെ പൊതുസുഹൃത്തുക്കളോട് താനുമായുള്ള ബന്ധത്തെപ്പറ്റി പരിഹാസപൂര്‍വം നവാസുദീന്‍ സംസാരിക്കുന്നതായി മനസിലാക്കിയതിനെ തുടര്‍ന്നാണ് ബന്ധം ഉപേക്ഷിച്ചതെന്നും സുനിത പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍