UPDATES

പ്രവാസം

മുഖ്യമന്ത്രിയുടെ ഇടപെടല്‍; ഗള്‍ഫ് വിമാന നിരക്കില്‍ വന്‍ കുറവ്; 30,000 ആയിരുന്ന കണ്ണൂര്‍-അബുദാബി ടിക്കറ്റ് 6099 രൂപയായി

കണ്ണൂര്‍ – മസ്‌ക്കറ്റ് റൂട്ടില്‍ 4999 രൂപ മുതലും മസ്‌ക്കറ്റ് – കണ്ണൂര്‍ റൂട്ടില്‍ 5299 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക് ആരംഭിച്ചത്.

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് ടിക്കറ്റ് നിരക്കില്‍ വമ്പന്‍ കുറവ് പ്രഖ്യാപിച്ച് കമ്പനികള്‍. വിമാന കമ്പനി സിഇഒമാരുമായി കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കണ്ണൂരില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് അമിതനിരക്ക് ഈടാക്കുന്നത് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വിമാന നിരക്കില്‍ മാറ്റം വന്നത്.

എയര്‍ ഇന്ത്യ എക്സ്പ്രസിന് പുറമെ ഇന്‍ഡിഗോ എയര്‍ലൈന്‍സും, ഗോ എയറും രാജാന്തര സര്‍വീസുകള്‍ പ്രഖ്യാപിച്ചതും ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറയാന്‍ ഇടയായി. ഡിസംബര്‍ മാസവും ജനുവരി പകുതിവരെയും കണ്ണൂര്‍-അബുദാബി നിരക്ക് 30,000 രൂപ വരെ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ 6099 രൂപ മുതല്‍ ടിക്കറ്റ് നിരക്ക് ഇട്ടാണ് ഗോ എയര്‍ ബുക്കിങ് തുടങ്ങിയത്. മടക്കത്തിന് 7999 രൂപയാണ് നിരക്ക്.

മസ്‌ക്കറ്റിലേക്കും കുറഞ്ഞ നിരക്കിലാണ് ഗോ എയര്‍ ടിക്കറ്റ് വില്‍പന തുടങ്ങിയത്. കണ്ണൂര്‍ – മസ്‌ക്കറ്റ് റൂട്ടില്‍ 4999 രൂപ മുതലും മസ്‌ക്കറ്റ് – കണ്ണൂര്‍ റൂട്ടില്‍ 5299 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക് ആരംഭിച്ചത്. മാര്‍ച്ച് 1 മുതല്‍ ആഴ്ചയില്‍ 4 ദിവസം വീതമാണ് ഗോ എയര്‍ അബുദാബിയിലേക്ക് സര്‍വീസ് നടത്തുക. മാര്‍ച്ച് 15 മുതല്‍ കുവൈറ്റിലേക്കും ദോഹയിലേക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സും സര്‍വീസ് ആരംഭിക്കും.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്നും വിമാന കമ്പനി സിഇഒമാര്‍ കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍