UPDATES

ബലാല്‍സംഗ ഭീഷണി: പോണ്ടിച്ചേരി സര്‍വ്വകലാശാല പ്രൊഫസര്‍ക്കെതിരെ ഗവേഷക വിദ്യാര്‍ഥിയുടെ പരാതി

അഴിമുഖം പ്രതിനിധി

പോണ്ടിച്ചേരി സര്‍വ്വകലാശാല ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗം പ്രൊഫസര്‍ക്ക് എതിരെ ഗവേഷക വിദ്യാര്‍ഥി പരാതി നല്‍കി. മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ബലാല്‍സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥി ആദ്യം പോലീസിനും പിന്നീട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്കും പരാതി നല്കിയത്.ഫിസിക്കല്‍ വിഭാഗം അസിസ്റ്റന്റ്റ് പ്രൊഫസര്‍ പ്രവീണിന് എതിരെയാണ് പരാതി. ചന്ദ്ര കൃഷ്ണമൂര്‍ത്തിയെ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കുന്നതിന് വിദ്യാര്‍ഥികള്‍ ആരംഭിച്ച പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ ബലാല്‍സംഗം ചെയ്യുമെന്നാണ് പ്രവീണ്‍ ഭീഷണിപ്പെടുത്തിയത്. ഒരു വര്‍ഷമായി ഇതേ തരത്തിലുള്ള ഭീഷണികള്‍ ഇയാളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്ന് വിദ്യാര്‍ഥി പരാതിയില്‍ പറയുന്നു.

ഇത് സംബന്ധിച്ച് ഇവര്‍ കലപെട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്യുന്നതിന് വിസിയുടെയോ രജിസ്ട്രാറുടെയോ അനുമതി വാങ്ങണം എന്നാണ് [പോലീസ് മറുപടി നല്‍കിയത്. ഓഗസ്റ്റ് രണ്ടിന് ഹോസ്റ്റലിനു സമീപം വച്ച് പ്രവീണ്‍ വിദ്യാര്‍ഥിനിയെ തടഞ്ഞു നിര്‍ത്തുകയും ഒരു മാസത്തിനുള്ളില്‍ പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്നും ആസിഡ് ഒഴിക്കും എന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി. ഇതേക്കുറിച്ച് രജിസ്ട്രാറിനു പരാതി നല്‍കിയെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ല എന്ന് വിദ്യാര്‍ഥി പറയുന്നു.

ലൈംഗികമായ അതിക്രമത്തിന് ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗം വിദ്യാര്‍ത്ഥിക്കെതിരെ പരാതി നല്‍കിയ രണ്ടു വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ മറ്റൊരു കേസ് കൂടി നിലവിലുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍