തിങ്കളാഴ്ച്ച രാവിലെ വിമലിന്‍റെ ചെന്നൈയിലുള്ള വസതിയില്‍ വെച്ചായിരുന്നു സംഭവം.
തമിഴ് നടന്‍ അഭിഷേകിനെ ആക്രമിച്ച കേസില്‍ നടന്‍ വിമലിനെതിരെ കേസ്. തിങ്കളാഴ്ച്ച രാവിലെ വിമലിന്‍റെ ചെന്നൈയിലുള്ള വസതിയില്‍ വെച്ചായിരുന്നു സംഭവം. ഇരുവരും അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്.
ചെന്നൈ വിരുമ്പാക്കത്തെ ഭാസ്കര്‍ കോളനിയിലുളള അപ്പാര്‍ട്ട്മെന്‍റില്‍ ഒരു മുറി അന്വേഷിച്ച് എത്തുകയാതായിരുന്നു വിമലും സുഹൃത്തുക്കളും. അവിടെ റിസപ്ഷനില്‍ സോഫയിലിരുന്ന് ഫോണില്‍ സംസാരിക്കുകയായിരുന്ന അഭിഷേക് വിമലിനെ കണ്ടിട്ടും ഫോണ്‍ സംസാരം തടർന്നതാണ് ഈ സംഭവങ്ങൾക്ക് വഴി വെച്ചത്. തന്‍റെ കോള്‍ കഴിയും വരെ കാത്തു നില്‍ക്കാന്‍ റിസപ്ഷനിസ്റ്റിനോട് അഭിഷേക് ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ വിമല്‍ സുഹൃത്തുക്കള്‍ക്കൊപ്പം അഭിഷേകിനെ ആക്രമിക്കുകയായിരുന്നു.
കണ്ണുകള്‍ക്കും മുഖത്തിനും പരിക്കേറ്റ അഭിഷേകിനെ ഉടനെ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിമലിനും സുഹൃത്തുക്കള്‍ക്കുമെതിരെ പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു സംഭവശേഷം വിമല്‍ ഒളിവിലാണ്. വിരുമ്പാക്കം പോലീസ് വിമലിന് വേണ്ടിയുള്ള തെരച്ചിലിന്‍റെ ഭാഗമായി ലുക്കൗട്ട് നോട്ടീസ് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്. വിമല്‍ അഭിഷേകിനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്