UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടേയും നിതീഷ് കുമാറിന്റേയും പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസ് സ്വന്തമാക്കി

അഴിമുഖം പ്രതിനിധി

2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്കും 2015-ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനും വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ മെനഞ്ഞ പ്രശാന്ത് കിഷോറിനെ  2017-ലെ ഉത്തര്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍ക്കുവേണ്ടി കോണ്‍ഗ്രസ് സ്വന്തമാക്കി. ഇപ്പോള്‍ ബീഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കിഷോറിനെ
 ഉപദേഷ്ടാവാണ് പ്രശാന്ത്. കൂടാതെ വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നുമുണ്ട്.

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പ്രശാന്തിനെ നിയമിച്ചത്. പ്രശാന്ത് റിപ്പോര്‍ട്ട് നല്‍കേണ്ടതും രാഹുലിനോടാണ്.

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി പ്രിയങ്ക ഗാന്ധിയെ ഉയര്‍ത്തി കാണിക്കണമെന്ന നിര്‍ദ്ദേശം പ്രശാന്ത് മുന്നോട്ടു വയ്ക്കുമെന്ന് കരുതുന്നു. സംസ്ഥാന നേതൃത്വത്തെ ശക്തിപ്പെടുത്താനും വോട്ടര്‍മാര്‍ക്കിടയില്‍ വിശ്വാസം വളര്‍ത്താനുമായി തെരഞ്ഞടുപ്പിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ചുമതല പുതിയൊരു ജനറല്‍ സെക്രട്ടറിക്ക് നല്‍കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് മുന്നില്‍ വച്ചിട്ടുണ്ട്.

പ്രചാരണത്തിനായി പാര്‍ട്ടിക്ക് പുറത്തു നിന്ന് ഒരു ടീമിനെ നിയോഗിക്കുകയും ചെയ്യും. ഈ ടീം ഡല്‍ഹിയിലെ ഗുരുദ്വാര രകബ്ഗഞ്ച് റോഡിലെ ഓഫീസില്‍ ഇരുന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും. 2014-ലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് വരുന്നതിന് മുമ്പ് പൊതു ആരോഗ്യ വിദഗ്ദ്ധനായിരുന്നു കിഷോര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍