UPDATES

ട്രെന്‍ഡിങ്ങ്

വിവാഹദിവസം തന്നെ ദമ്പതികള്‍ പിരിഞ്ഞു; കാരണം മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍

ഒരു വലിയ ആപത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നാണ് ഇരുവരുടെയും ഇപ്പോഴത്തെ നിലപാട്

വിവാഹങ്ങള്‍ പലകാരണങ്ങളാലും തെറ്റിപ്പിരിയാറുണ്ട്. എന്നാല്‍ ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ഏറ്റവും മോശപ്പെട്ട ഒരു കാരണത്താലാണ് ദമ്പതികള്‍ ബന്ധം വേണ്ടെന്ന് വച്ചിരിക്കുന്നത്. അതും വിവാഹ ദിവസം തന്നെ. തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ തികച്ചും വിഭിന്നമാണെന്ന് വ്യക്തമായതോടെയാണ് വിവാഹം വേണ്ടെന്ന് വയ്ക്കാന്‍ ഇരുവരും തീരുമാനിച്ചത്.

ഇക്കഴിഞ്ഞ ആറാം തിയതിയാണ് സംഭവം. വിവാഹത്തിന് ശേഷം വിവാഹ ചെലവുകള്‍ പങ്കുവയ്ക്കുന്നതിനെക്കുറിച്ച് നടന്ന ചര്‍ച്ചയിലാണ് വധുവിനും വരനും തങ്ങളുടെ വിഭിന്ന രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യക്തമായത്. ചര്‍ച്ച രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയെക്കുറിച്ചായതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ വധു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തെ മോശം സാമ്പത്തികസ്ഥിതിയ്ക്ക് കാരണമെന്ന നിലപാടുകാരിയായിരുന്നു. എന്നാല്‍ ബിസിനസുകാരനും മോദിയെ പിന്തുണയ്ക്കുന്ന വ്യക്തിയുമായ വരന് ഇത് അംഗീകരിക്കാന്‍ സാധിച്ചില്ല.

തര്‍ക്കം രൂക്ഷമായതോടെ കയ്യേറ്റത്തിലേക്ക് നീങ്ങി. ഇതോടെ ഇരുവരും വിവാഹം റദ്ദാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഒരു വലിയ ആപത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നാണ് ഇരുവരുടെയും ഇപ്പോഴത്തെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍