UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തിലെ ബാലപീഡനങ്ങള്‍ എടുത്ത് പറഞ്ഞ് ടെലഗ്രാഫ്; ലിംഗഛേദ വാര്‍ത്ത ഏറ്റെടുത്ത് വിദേശ മാധ്യമങ്ങളും

ഇന്ത്യയിലെ സമീപകാലത്തെ ലൈംഗിക അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടെലഗ്രാഫ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

തിരുവനന്തപുരം പേട്ടയില്‍ 23കാരി തന്നെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച സന്യാസിയുടെ ലിംഗ ഛേദിച്ച വാര്‍ത്ത വിദേശമാധ്യമങ്ങളും ഏറ്റെടുത്തത്. പ്രമുഖ മാധ്യമങ്ങളായ ബിബിസി, ടെലഗ്രാഫ് എന്നിവരാണ് കേരളത്തിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നത്.

‘ഇന്ത്യയില്‍ ബലാത്സംഗം: പീഡിപ്പിച്ച സന്യാസിയെ ലിംഗഛേദം ചെയ്ത് കേരള യുവതി’ എന്നാണ് ബിബിസി വാര്‍ത്തയ്ക്ക് കൊടുത്തിരിക്കുന്ന തലക്കെട്ട്. സ്വാമിയുടെ ലൈംഗികാവയവം 90 ശതമാനം മുറിഞ്ഞ് പോയതായും അത് തുന്നിച്ചേര്‍ക്കാന്‍ സാധിക്കില്ലെന്നും അവര്‍ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് പറഞ്ഞിട്ടുണ്ട്. നേരത്തെ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ നിന്നാണ് സംഭവം ബിബിസിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പെണ്‍കുട്ടിയുടെ ധീരതയെ പ്രശംസിച്ചതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ സമീപകാലത്തെ ലൈംഗിക അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടെലഗ്രാഫ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതില്‍ തന്നെ പരാമര്‍ശിച്ചിരിക്കുന്ന മൂന്ന് സംഭവങ്ങളില്‍ രണ്ടെണ്ണം കേരളത്തിലേതാണ്. ഡല്‍ഹി നിര്‍ഭയ കേസാണ് ഇവര്‍ ആദ്യം പറഞ്ഞത്.

കൊട്ടിയൂര്‍ പീഡനക്കേസും ഈ വാര്‍ത്തയില്‍ വിശദീകരിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുകയും ഗര്‍ഭിണിയാകുകയും ചെയ്ത സംഭവത്തില്‍ കഴിഞ്ഞമാസം ഒരു പുരോഹിതനും രണ്ട് കന്യാസ്ത്രികളും അറസ്റ്റിലായെന്നാണ് പറയുന്നത്. കൂടാതെ 2014 12കാരിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് കേരളത്തിലെ കോടതി 40 വര്‍ഷം തടവ് ശിക്ഷ വിധിച്ചതും ഈ വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍