UPDATES

അഖ്‌ലാഖിന്റെ വീട്ടില്‍ കണ്ടെത്തിയത് മട്ടന്‍

Avatar

അഴിമുഖം പ്രതിനിധി

ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ഹിന്ദുത്വവാദികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ മാസം ബീഫ് അല്ലെന്നും മട്ടനാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട്. കഴിഞ്ഞമാസം 28-ന് രാത്രിയാണ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയത്. സംഭവദിവസം തന്നെ യുപി പൊലീസ് അഖ്‌ലാഖിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും കണ്ടെടുത്ത മാസം മഥുരയിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. അഖ്‌ലാഖിന്റെ വീട്ടില്‍ പശുക്കുട്ടിയെ കൊന്നുവെന്നും അദ്ദേഹത്തിന്റെ വീട്ടുകാര്‍ ബീഫ് കഴിക്കുകയാണെന്നും ദാദ്രിയിലെ ഒരു ക്ഷേത്രത്തില്‍ നിന്നും പൊതുഅറിയിപ്പ് ഉണ്ടായത്. ഇതേതുടര്‍ന്ന് ഹിന്ദുത്വവാദികള്‍ സംഘടിച്ചെത്തി 50 വയസുകാരനായ അഖ്‌ലാഖിനേയും കുടുംബത്തേയും ആക്രമിക്കുകയായിരുന്നു. അഖ്‌ലാഖിന്റെ 22 വയസ്സുള്ള മകനും ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റിരുന്നു. എന്നാല്‍ യുപി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ബീഫ് ഉപയോഗത്തേയോ പശുവിനെ കൊന്നതിനെ കുറിച്ചോ ഒരു വിവരവും ചേര്‍ത്തിരുന്നില്ല.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍