നിരീശ്വരവാദിയും കടുത്ത ഇസ്ലാം വിമര്‍ശകയുമാണ് ഷറീന സി കെ.
ഞാൻ സേഫ് ആണ്… സഹോദരന്മാരുടെ ഒരാഴ്ചത്തെ ശാരീരികവും മാനസികവുമായ പീഡനം ആണ് എന്നെ ഈ ഒരു അവസ്ഥയിൽ എത്തിച്ചത്. മതവിശ്വാസവും മതവിമര്ശനവും എന്റെ പ്രണയവും തന്നെയാണ് അവരെ കൊണ്ട് ഇത് ചെയ്യിക്കാനുള്ള കാരണം. പോലീസിൽ റിപ്പോർട്ട് ചെയ്താലും കൊല്ലും എന്നതായിരുന്നു ഭീഷണി. ഫോൺ പിടിച്ചുവാങ്ങി 5 ദിവസം യാതൊരു കമ്മ്യൂണിക്കേഷൻ ഇല്ലാതെ ഇരുന്നു. – സോഷ്യൽ മീഡിയയിൽ വ്യാപക ചര്‍ച്ചയായിരിക്കുന്ന, സ്വതന്ത്ര ചിന്തകര്‍ അടക്കം ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ സജീവമായ ഷറീന സി കെയുടെ പോസ്റ്റാണിത്.
പോസ്റ്റില്‍ ഷറീന ഇങ്ങനെ പറയുന്നു – ചില സാങ്കേതിക പ്രശ്നങ്ങൾ എന്നെ പരാതി കൊടുക്കുന്നതിൽ നിന്ന് പിന്തിരിച്ചു… കഴിഞ്ഞ ദിവസം എന്റെ വലിയ സഹോദരൻ കഴുത്തിൽ പിടിച്ചു ഞെരിക്കുകയും മുടിപിടിച്ചു വലിച്ചു മർദിക്കുകയും ചെയ്തു. മതപണ്ഡിതൻ ആയ എന്റെ ഒരു സഹോദരൻ പറഞ്ഞത് ഇസ്ലാം വിടുന്നവരെ കൊല്ലാൻ തന്നെയാണ് മതം പറയുന്നത് എന്നാണ്… കെവിൻ വധക്കേസ് പുറത്ത് വന്നത് തെളിവ് ഉള്ളത് കൊണ്ട് മാത്രം ആണെന്നും തെളിവ് ഇല്ലാതെ എന്നെ തീർക്കാൻ അറിയാം എന്നുമാണ് വലിയ സഹോദരന്റെ ഭാര്യ പറഞ്ഞത്…
ഞാൻ ഇനി ആത്മഹത്യ ചെയ്യാൻ ഒന്നും പോവില്ല.. പോരാടാൻ തന്നെയാണ് തീരുമാനം… പോലീസ് സ്റ്റേഷൻലേക്ക് പോവുകയാണ്… പരാതി കൊടുത്താൽ കൊല്ലും എന്നാണ് സഹോദരങ്ങളുടെ ഉൾപ്പെടെ ഭീഷണി.. അതിനാൽ ഇനി എനിക്ക് എന്ത് സംഭവിച്ചാലും അതിനു ഉത്തരവാദി എന്റെ സഹോദരന്മാരും ബന്ധുക്കളും ആയിരിക്കും…
നിരീശ്വരവാദിയും കടുത്ത ഇസ്ലാം വിമര്‍ശകയുമാണ് ഷറീന സി കെ. അതേസമയം പോസ്റ്റില്‍ പറയുന്ന കാര്യങ്ങളുടെ ആധികാരികത ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഷറീനയുമായി ബന്ധപ്പെടാന്‍ കഴിയുന്ന പക്ഷം ഇത് പ്രസിദ്ധീകരിക്കുന്നതായിരിക്കും.