UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നിഷേധിച്ച അഞ്ചു ആശുപത്രികള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ 600 കോടി പിഴയിട്ടു

അഴിമുഖം പ്രതിനിധി

പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ അഞ്ചു സ്വകാര്യ ആശുപത്രികള്‍ക്ക് ആം ആദ്മി സര്‍ക്കാര്‍ 600 കോടി രൂപ പിഴയിട്ടു. ആശുപത്രിയില്‍ അഡ്മിറ്റാകുന്ന പത്തുശതമാനം പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത. കൂടാതെ ഒ.പി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നവരില്‍ 25 ശതമാനം പാവപ്പെട്ടവരില്‍ നിന്നും സൗജന്യ നിരക്കെ ഈടാക്കാന്‍ പാടുള്ളൂവെന്നും ഉണ്ടായിരുന്നു. ഈ നിബന്ധനയോടെയാണ് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഭൂമി നല്‍കിയത്. ഫോര്‍ട്ടീസ് എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട്, മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ശാന്തി മുകുന്ത് ഹോസ്പിറ്റല്‍, ധര്‍മ്മശിലാ കാന്‍സര്‍ ഹോസ്പിറ്റല്‍, പുഷ്പവതി സിംഘാനിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയവയ്‌ക്കെതിരെയാണ് ഇപ്പോള്‍ വാഗ്ദാനലംഘനത്തിന്റെ പേരില്‍ ഡല്‍ഹി സര്‍ക്കാര്‍ നടപടി എടുത്തത്.

പിഴ അടച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രാലയം ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പിഴ ഈടാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്ന് കാട്ടി ആശുപത്രികള്‍ക്ക് നോട്ടീസ് നല്‍കി. വിശദീകരണത്തിന് ഒരുമാസമാണ് സമയപരിധി.

ആശുപത്രികളുടെ പ്രവര്‍ത്തനം ആരംഭിച്ച 2007 മുതല്‍ ഇന്നുവരെയുള്ള പിഴയാണ് ഇപ്പോള്‍ ഈടാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. ഡല്‍ഹിയിലെ 43 സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ ഈ നിബന്ധനയോടെ ഭൂമി നല്‍കിയിട്ടുണ്ട്. 1960 മുതല്‍ 1990 വരെയുള്ള കാലയളവിലാണ് ഇത്തരത്തില്‍ ഭൂമിനല്‍കിയിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍