UPDATES

ട്രെന്‍ഡിങ്ങ്

നടിക്കെതിരേ വൈരാഗ്യമുള്ളത് ആ സ്ത്രീകളുടെ മനസില്‍; ദിലീപിന്റെ ജാമ്യാപേക്ഷ

ജാമ്യാപേക്ഷ പൊലീസ് കസ്റ്റഡി കഴിഞ്ഞു പരിഗണിക്കാമെന്നു കോടതി

അങ്കമാലി കോടിയില്‍ ഇന്നു അഡ്വ. രാംകുമാര്‍ മുഖേന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയുടെ പകര്‍പ്പ് പുറത്തുവന്നു. പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ എതിര്‍ത്തുകൊണ്ടായിരുന്നു ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പത്താം നമ്പറായി നല്‍കിയിട്ടുള്ള സംഭവത്തെ ആദ്യ കുറ്റപത്രം നല്‍കിയതിനുശേഷമാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

ഒന്നാം നമ്പറായി പറഞ്ഞിട്ടുള്ള സംഭവം രണ്ട് സ്ത്രീകള്‍ തമ്മിലുള്ള അസ്വാഭാവികമായ ബന്ധത്തെക്കുറിച്ചുള്ളതാണ്. നടിക്കെതിരേ വൈരാഗ്യമുള്ളത് ഈ സ്ത്രീകളുടെ മനസിലാണ്, അല്ലാതെ കുറ്റാരോപിതനില്ല എന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.

എന്നാല്‍ ദിലീപിന് ജാമ്യം നിഷേധിച്ച കോടതി കസ്റ്റഡി കാലാവധി തീരുന്നതുവരെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവയ്ക്കുകയാണെന്നാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അറിയിക്കുകയായിരുന്നു. ദിലീപിനെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു കോടതി. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കിയ ദിലീപിനെ, പിന്നീട് ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍