UPDATES

സിനിമാ വാര്‍ത്തകള്‍

ഇത് പാളിപ്പോയതുകൊണ്ട് ദിലീപിന്റെ കൂടുതല്‍ ക്വട്ടേഷനുകള്‍ നടന്നില്ല: വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍

ഇത് പാളിപ്പോയിരുന്നില്ലെങ്കില്‍ ശ്രീകുമാര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ് അങ്ങനെ പലരും അയാളുടെ ആക്രമണത്തിന് ഇരയായേനെ

നടിക്കെതിരായ ആക്രമണം പാളിപ്പോയതുകൊണ്ട് ദിലീപിന്റെ പല ക്വട്ടേഷനുകളും നടക്കാതെ പോകുകയായിരുന്നെന്ന് ലിബര്‍ട്ടി ബഷീര്‍. ഇതിലും വലിയ ക്വട്ടേഷനാണ് അയാള്‍ ആസൂത്രണം ചെയ്തിരുന്നത്. ഇത് പാളിപ്പോയിരുന്നില്ലെങ്കില്‍ ശ്രീകുമാര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ് അങ്ങനെ പലരും അയാളുടെ ആക്രമണത്തിന് ഇരയായേനെ. അവരൊക്കെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

അതേസമയം ഇന്നത്തെ കോടതി വിധിയോടെ ദിലീപ് കുറ്റക്കാരനാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി. താനും കോടിയേരി ബാലകൃഷ്ണന്‍ ഗൂഢാലോചന നടത്തിയാണ് ദിലീപിനെ കുടുക്കിയതെന്നാണ് പിസി ജോര്‍ജ്ജ് എംഎല്‍എ കഴിഞ്ഞദിവസം പറഞ്ഞത്. എന്നാല്‍ ഹൈക്കോടതി വിധിയോടെ ഇതെല്ലാം കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ബഷീര്‍ പറയുന്നു.

നിഷാം കേസില്‍ എന്താണോ സംഭവിച്ചത് അതുതന്നെയായിരിക്കും ദിലീപിന്റെ കേസിലും സംഭവിക്കുക. കാലാകാലം ദിലീപ് ജയിലില്‍ തന്നെ കിടക്കും. കേസ് ഡയറിയില്‍ നടനെതിരായ കുറ്റങ്ങള്‍ കൃത്യമായി എഴുതിയിട്ടുള്ളതിനാലായിരിക്കും കോടതി ജാമ്യം നിഷേധിച്ചത്. ദിലീപിന്റെ എല്ലാക്കാര്യങ്ങളും അപ്പുണ്ണിയ്ക്ക് അറിയാം. അയാളെ കിട്ടിയാല്‍ ദിലീപ് ചെയ്തതും ചെയ്യാനിരുന്നതുമായ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ വെളിപ്പെടുമെന്നും ബഷീര്‍ പറയുന്നു.

ഇന്ന് ഗൂഢാലോചനക്കേസില്‍ ദിലീപ് നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. തനിക്കെതിരെ തെളിവില്ലെന്നാണ് ദിലീപിന്റെ ഹര്‍ജിയില്‍ പറഞ്ഞതെങ്കിലും പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകള്‍ അനുസരിച്ച് ദിലീപിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമാണെന്നാണ് ഹൈക്കോടതി വിധിയെഴുതിയത്. കേസ് ഡയറി വിശദമായി വിലയിരുത്തിയ ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍