UPDATES

പൊന്നാനിയിലും മലപ്പുറത്തും അത്ഭുതങ്ങളില്ല; ഇ.ടിയും കുഞ്ഞാലിക്കുട്ടിയും നിലനിർത്തും

മലബാർ മേഖലയിൽ യുഡിഎഫിന് മുൻ കയ്യെന്ന് മാതൃഭുമി സർവേ കാസർക്കോട് കണ്ണൂർ, വടകര എന്നിവിടങ്ങളിൽ യുഡിഎഫ് വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍.

ശ്രദ്ധയമായ പോരാട്ടം നടന്ന പൊന്നാനിയിലും മലപ്പുറത്തും മുസ്ലീം ലീഗ് നിലനിർത്തും. പൊന്നാനിയിൽ പി വി അൻ‌വറിനെ പരാജയപ്പെടുത്തി ഇടി മുഹമ്മദ് ബഷീർ 48 ശതമാനം വോട്ട് നേടി മുന്നാം തവണയും പാർലമെന്റിലെത്തും. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി രണ്ടാം തവണയും നിലനിർത്തും.

മലബാർ മേഖലയിൽ യുഡിഎഫിന് മുൻ കയ്യെന്ന് മാതൃഭുമി സർവേ കാസർക്കോട് കണ്ണൂർ, വടകര എന്നിവിടങ്ങളിൽ യുഡിഎഫ് വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍. കണ്ണൂർ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയെ അട്ടിമറിച്ച് കെ സുധാകരൻ വിജയിക്കുമെന്ന് മാതൃഭുമിയുടെ എക്സിറ്റ് പോൾ. 43 ശതമാനം വോട്ടുകൾ .യുഡിഎഫിനും 41 ശതമാനം എൽഡിഎഫിനും ലഭിക്കുമെന്നാണ് റിപ്പോർട്ട് ബിജെപിക്ക് 11 ശതമാനം ലഭിക്കുമെന്നാണ് സർവേ. വടകരയിൽ കെ മുരളീധരൻ 47 ശതമാനം വോട്ടുകളോടെ വിജയിക്കുമെന്നും സർവേ പ്രവചിക്കുന്നു. എൽഡിഎഫിന് 42 ശതമാനം വോട്ടുകളാണ് സർവേ പറയുന്നത്.

കാസര്‍കോട് മണ്ഡലത്തില്‍ കഴിഞ്ഞവര്‍ഷം 6921 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ പി കരുണാകരന്‍ വിജയിച്ചത്. 39. 5 ശതമാനം വോട്ടുകളാണ് എല്‍ഡിഎഫിലെ പി കരുണാകരന് ലഭിച്ചത്. ബിജെപിയിലെ കെ സുരേന്ദ്രന് 1,72, 826 വോട്ടുകളാണ് ലഭിച്ചത്. മൊത്തം പൊള്‍ ചെയ്ത വോട്ടിന്റെ 17.7 ശതമാനം. യുഡിഎഫിലെ ടി സിദ്ധീഖിന് 38.8 ശതമാനം വോട്ടുകളും ലഭിച്ചു.

കണ്ണൂരില്‍ 6566 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ പി കെ ശ്രീമതി വിജയിച്ചത്. 45.1 ശതമാനം വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിലെ കെ സുധാകരന് 44.5 ശതമാനം വോട്ടുകളും ലഭിച്ചു. ബിജെപിയിലെ പി സി മോഹന്‍മാസറ്റര്‍ക്ക് 5.5 % ശതമാനം വോട്ടുകളും ലഭിച്ചു.

വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ 3306 വോട്ടുകള്‍ക്കാണ് 2014 ല്‍ മണ്ഡലം നിലനിര്‍ത്തിയത്. 43.4 ശതമാനം വോട്ടുകള്‍ അദ്ദേഹത്തിന് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിലെ എ എന്‍ ഷംസീറിന് 43.1 ശതമാനം വോട്ടുകളും ലഭിച്ചു. ബിജെപിയിലെ വികെ സജീവന് 8 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

കനത്ത പോരാട്ടം നടന്ന കോഴിക്കോട് മണ്ഡലത്തിൽ എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്ന മാതൃഭുമി സർവേ. 42 ശതമാനം വോട്ടുകൾ നേടി എ പ്രദീപ് കുമാർ വിജയിക്കും. സിറ്റിങ്ങ് എം പി എം കെ രാഘവൻ 41 ശതമാനം വോട്ടുകൾ നേടും. ബിജെപി 11 ശതമാനം വോട്ടുകൾ നേടുമെന്നും മാതൃഭൂമിയുടെ സര്‍വേ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍