UPDATES

വാര്‍ത്തകള്‍

തൃശ്ശൂർ സുരേഷ്ഗോപി എടുക്കില്ലെന്ന് മാതൃഭുമി; ടി എന്‍ പ്രതാപൻ വിജയിക്കും

ആലത്തൂരില്‍ യുഡിഎഫ് അട്ടിമറി ജയം നേടുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍ സര്‍വേ ഫലം.

ത്രികോണ മൽസരം നടന്ന തൃശ്ശൂരിൽ യുഡിഎശ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ വിജയിക്കും. 38 ശതമാനം വോട്ടുകൾ പ്രതാപൻ നേടും.
എൽഡിഎഫ് സ്ഥാനാർത്ഥി 35 രാജാജി മാത്യു ശതമാനം വോട്ടുകൾ നേടും. എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി 23 ശതമാനം വോട്ടുകളും നേടുമെന്ന് മാതൃഭൂമി സർവേ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തവണ തൃശ്ശൂരില്‍ എല്‍ഡിഎഫിനെ സി എന്‍ ജയദേവന്‍ 42.3 ശതമാനം വോട്ടോടെ 38227 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപിയ്ക്ക് 11.2 ശതമാനം വോട്ടുകളും ലഭിച്ചു. യുഡിഎഫിന് 38.1 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

ആലത്തൂരില്‍ യുഡിഎഫ് അട്ടിമറി ജയം നേടുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍ സര്‍വേ ഫലം. 48 ശതമാനം വോട്ടുകള്‍ യുഡിഎഫിന്റെ രമ്യ ഹരിദാസും എല്‍ഡിഎഫിന്റെ പി കെ ബിജു 37 ശതമാനവും ബിജെപിയുടെ ടി വി ബാബു 13 ശതമാനം വോട്ടും നേടും. ആലത്തുരില്‍ 37312 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ പി കെ ബിജു നിലനിര്‍ത്തിയത്. 44.4 ശതമാനം വോട്ടുകള്‍. യുഡിഎഫിന്റെ ഷീബ 40.4 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ബിജെപിയ്ക്ക് 9.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷ് 41 ശതമാനം വോട്ടുകളും 29 ശതമാനം വോട്ട് ബിജെപിയുടെ സി കൃഷ്ണകുമാറിനും 27 ശതമാനം വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠനും നേടുമെന്നും ഈ സര്‍വേയില്‍ പറയുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാലക്കാട് എം ബി രാജേഷ് 105300 വോട്ടുകള്‍ക്കാണ് സീ്റ്റ് നിലനിര്‍ത്തിയത്. 45.4 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചു. യുഡിഎഫിലെ വിരേന്ദ്രകുമാറിന് 33.8 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ബിജെപിയിലെ ശോഭ സുരേന്ദ്രന് 15 ശതമാനം വിഹിതത്തോടെ 136587 വോട്ടുകളും ലഭിച്ചു.

ശ്രദ്ധയമായ പോരാട്ടം നടന്ന പൊന്നാനിയിലും മലപ്പുറത്തും മുസ്ലീം ലീഗ് നിലനിർത്തും. പൊന്നാനിയിൽ പി വി അൻ‌വറിനെ പരാജയപ്പെടുത്തി ഇടി മുഹമ്മദ് ബഷീർ 48 ശതമാനം വോട്ട് നേടി മുന്നാം തവണയും പാർലമെന്റിലെത്തും. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി രണ്ടാം തവണയും നിലനിർത്തും.

മലബാർ മേഖലയിൽ യുഡിഎഫിന് മുൻ കയ്യെന്ന് മാതൃഭുമി സർവേ കാസർക്കോട് കണ്ണൂർ, വടകര എന്നിവിടങ്ങളിൽ യുഡിഎഫ് വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍. കണ്ണൂർ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയെ അട്ടിമറിച്ച് കെ സുധാകരൻ വിജയിക്കുമെന്ന് മാതൃഭുമിയുടെ എക്സിറ്റ് പോൾ. 43 ശതമാനം വോട്ടുകൾ .യുഡിഎഫിനും 41 ശതമാനം എൽഡിഎഫിനും ലഭിക്കുമെന്നാണ് റിപ്പോർട്ട് ബിജെപിക്ക് 11 ശതമാനം ലഭിക്കുമെന്നാണ് സർവേ. വടകരയിൽ കെ മുരളീധരൻ 47 ശതമാനം വോട്ടുകളോടെ വിജയിക്കുമെന്നും സർവേ പ്രവചിക്കുന്നു. എൽഡിഎഫിന് 42 ശതമാനം വോട്ടുകളാണ് സർവേ പറയുന്നത്.

കാസര്‍കോട് മണ്ഡലത്തില്‍ കഴിഞ്ഞവര്‍ഷം 6921 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ പി കരുണാകരന്‍ വിജയിച്ചത്. 39. 5 ശതമാനം വോട്ടുകളാണ് എല്‍ഡിഎഫിലെ പി കരുണാകരന് ലഭിച്ചത്. ബിജെപിയിലെ കെ സുരേന്ദ്രന് 1,72, 826 വോട്ടുകളാണ് ലഭിച്ചത്. മൊത്തം പൊള്‍ ചെയ്ത വോട്ടിന്റെ 17.7 ശതമാനം. യുഡിഎഫിലെ ടി സിദ്ധീഖിന് 38.8 ശതമാനം വോട്ടുകളും ലഭിച്ചു.

കണ്ണൂരില്‍ 6566 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ പി കെ ശ്രീമതി വിജയിച്ചത്. 45.1 ശതമാനം വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിലെ കെ സുധാകരന് 44.5 ശതമാനം വോട്ടുകളും ലഭിച്ചു. ബിജെപിയിലെ പി സി മോഹന്‍മാസറ്റര്‍ക്ക് 5.5 % ശതമാനം വോട്ടുകളും ലഭിച്ചു.

വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ 3306 വോട്ടുകള്‍ക്കാണ് 2014 ല്‍ മണ്ഡലം നിലനിര്‍ത്തിയത്. 43.4 ശതമാനം വോട്ടുകള്‍ അദ്ദേഹത്തിന് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിലെ എ എന്‍ ഷംസീറിന് 43.1 ശതമാനം വോട്ടുകളും ലഭിച്ചു. ബിജെപിയിലെ വികെ സജീവന് 8 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

കനത്ത പോരാട്ടം നടന്ന കോഴിക്കോട് മണ്ഡലത്തിൽ എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്ന മാതൃഭുമി സർവേ. 42 ശതമാനം വോട്ടുകൾ നേടി എ പ്രദീപ് കുമാർ വിജയിക്കും. സിറ്റിങ്ങ് എം പി എം കെ രാഘവൻ 41 ശതമാനം വോട്ടുകൾ നേടും. ബിജെപി 11 ശതമാനം വോട്ടുകൾ നേടുമെന്നും മാതൃഭൂമിയുടെ സര്‍വേ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍