UPDATES

വാര്‍ത്തകള്‍

വാക്കുപാലിച്ച് രാഹുല്‍; സിപിഎമ്മിനെ പരാമര്‍ശിച്ചത് അവസാന വാചകത്തില്‍ മാത്രം

വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴാണ് രാഹുല്‍ സിപിഎമ്മിനെതിരെ താന്‍ ഒന്നും പറയില്ലെന്ന് പറഞ്ഞത്.

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന വാക്ക് പാലിച്ച് രാഹുല്‍ ഗാന്ധി. പത്തനാപുരത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ അര മണിക്കൂറിലേറെ സംസാരിച്ച രാഹുല്‍ അവസാന വാചകത്തില്‍ മാത്രമാണ് സിപിഎമ്മിനെ പരാമര്‍ശിച്ചത്.

തന്നെ മത്സരിപ്പിക്കാന്‍ അനുവദിച്ചതില്‍ എല്ലാവരോടും അത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാകട്ടെ, സിപിഎം പ്രവര്‍ത്തകനാകട്ടെ ആരായാലും നന്ദി രേഖപ്പെടുത്തുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിനെ രാഹുല്‍ ഗാന്ധി വളരെയധികം പ്രശംസിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിനുള്ള രാഹുലിന്റെ പ്രശംസ ഫലത്തില്‍ സിപിഎമ്മിനുള്ള പ്രശംസയുമായി തീര്‍ന്നു. അതേസമയം പ്രസംഗത്തിലുടനീളം ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

നേരത്തെ വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴാണ് രാഹുല്‍ സിപിഎമ്മിനെതിരെ താന്‍ ഒന്നും പറയില്ലെന്ന് പറഞ്ഞത്. കേരളത്തില്‍ സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും തമ്മിലാണ് മുഖ്യ പോരാട്ടമെങ്കിലും കേന്ദ്രത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍