UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൂവത്തൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; പനീര്‍സെല്‍വവും സംഘവും റിസോര്‍ട്ടില്‍ എത്തില്ല

ഗവര്‍ണര്‍ വരാതെ പുറത്തേക്കില്ലെന്ന് എംഎല്‍എമാര്‍

കൂവത്തൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കാണാന്‍ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം എത്തില്ല. പ്രദേശത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അദ്ദേഹത്തെയും സംഘത്തെയും വഴിയില്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് ഇത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധവനാജ്ഞ പ്രഖ്യാപിച്ചു.

അണ്ണാഡിഎംകെ അധ്യക്ഷ ശശികല നടരാജനെതിരെ സുപ്രിംകോടതി വിധി വന്നതിന് പിന്നാലെയാണ് ഒ പനീര്‍സെല്‍വം എംഎല്‍എമാരുടെ പിന്തുണ തേടി കൂവത്തൂരിലെ റിസോര്‍ട്ടിലേക്ക് തിരിച്ചത്. വിദ്യാഭ്യാസമന്ത്രി പാണ്ഡ്യരാജനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

പനീര്‍സെല്‍വം എത്തിയാലുണ്ടാകുന്ന സുരക്ഷ പ്രശ്‌നം കണക്കിലെടുത്ത് വന്‍ സുരക്ഷ സംവിധാനമാണ് റിസോര്‍ട്ടിന് ചുറ്റും ഒരുക്കിയത്. ഇന്ന് ഇവിടെ നിന്ന് ചില ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിസോര്‍ട്ടിലെ കാവല്‍ക്കാര്‍ എന്ന നിയലയില്‍ പ്രവര്‍ത്തിച്ച ഗുണ്ടകളെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ ചേര്‍ന്ന യോഗത്തില്‍ പനീര്‍സെല്‍വത്തെയും പിന്തുണയ്ക്കുന്ന എംഎല്‍എമാരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. എടപ്പാചി പളനിസാമിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രി പദവി ഒഴിയില്ലെന്ന നിലപാടിലാണ് പനീര്‍സെല്‍വം. ധര്‍മ്മത്തിന്റെയും നീതിയുടെയും വിജയമാണ് ഇത്. ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്‌നാട് രക്ഷപ്പെട്ടു. താല്‍ക്കാലികമായുള്ള പ്രശ്‌നങ്ങള്‍ മറന്നുകളയാമെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്ത് പനീര്‍സെല്‍വം എംഎല്‍എമാര്‍ക്ക് തുറന്നകത്തെഴുതുകയും ചെയ്തു. അതേസമയം ഗവര്‍ണര്‍ എത്താതെ റിസോര്‍ട്ടില്‍ നിന്നും പുറത്തേക്കില്ലെന്ന നിലപാട് എംഎല്‍എമാര്‍ സ്വീകരിച്ചതായാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍