UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്നും കള്ളനോട്ടടി യന്ത്രം പിടികൂടി

ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളും പിടിച്ചെടുത്തു

തൃശൂരിരില്‍ യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്നും ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ടടിക്കുന്ന യന്ത്രവും പിടികൂടി. മതിലകം സ്വദേശിയായ രാകേഷ് ഏഴാച്ചേരിയുടെ വീട്ടില്‍ നിന്നുമാണ് കളളനോട്ടുകള്‍ അടിക്കാനുളള യന്ത്രവും കളളനോട്ടുകളും പൊലീസ് പിടിച്ചെടുത്തത്. അഞ്ഞൂറിന്റെയും പുതിയ രണ്ടായിരത്തിന്റെയും നോട്ടുകളാണ് കണ്ടെടുത്തത്. പൊലീസിന്റെ പരിശോധന തുടരുകയാണ്.

ഒബിസി മോര്‍ച്ചയുടെ കൈപ്പമംഗലം നിയോജക മണ്ഡലം സെക്രട്ടറിയായ രാകേഷ് കള്ളപ്പണ മുന്നണികള്‍ക്കെതിരേയുള്ള ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ നടത്തിയ യാത്രയ്ക്ക് സ്വീകരണമൊരുക്കിയ നേതാവ് കൂടിയാണ്. രാകേഷിന്റെ സഹോദരനും ഇതില്‍ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. രാകേഷിനെ പിടികൂടിയിട്ടില്ലെന്നും ഇയാള്‍ തിരുവനന്തപുരത്തേക്ക് പോയിരുന്നതായും വാര്‍ത്തകള്‍ വരുന്നു.

പെട്രോള്‍ പമ്പിലും ബാങ്കിലുമാണ് രാജേഷ് നോട്ടുകള്‍ മാറിയിരുന്നത്. ബാങ്കുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാകേഷും സഹോദരനും ഏറെനാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും പറയുന്നു. പലിശയ്ക്കു പണം കൊടുക്കുന്ന ഇടപാടും സഹോദരന്മാര്‍ക്കുണ്ടായിരുന്നുവെന്നു പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍