UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ മകന്റെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയത് ഏഴ് കിലോമീറ്റര്‍

പാവപ്പെട്ടവര്‍ക്ക് അനുവദിക്കുന്ന സൗജന്യ ആംബുലന്‍സ് സര്‍വീസ് പോലും അനുവദിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല

ഉദയവീര്‍ എന്ന അച്ഛന് മകന്റെ മൃതദേഹവുമായി ബൈക്കില്‍ യാത്ര ചെയ്യേണ്ടി വന്നത് ഏഴ് കിലോമീറ്ററാണ്. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം.

അവന്‍ മരിച്ചു പോയി തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോയ്‌ക്കോളൂ എന്നാണ് പുഷ്‌പേന്ദ്ര എന്ന 15കാരന്റെ മൃതദേഹം ചൂണ്ടിക്കാട്ടി അവന്റെ അച്ഛനോട് ആശുപത്രി അധികൃതര്‍ പറഞ്ഞത്. കാലുവേദനയെ തുടര്‍ന്നാണ് പുഷ്‌പേന്ദ്രയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയെ വിശദമായി പരിശോധിക്കാന്‍ പോലും തയ്യാറാകാതിരുന്ന ഡോക്ടര്‍മാര്‍ കുട്ടി മരിച്ചെന്നാണ് ബന്ധുക്കളോട് പറഞ്ഞത്.

പാവപ്പെട്ടവര്‍ക്ക് അനുവദിക്കുന്ന സൗജന്യ ആംബുലന്‍സ് സര്‍വീസ് പോലും അനുവദിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഇന്നലെ വൈകുന്നേരമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഇതിന് മുമ്പ് രണ്ടുതവണ കുട്ടിയെ ഇതേ അസുഖത്തിന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ലെന്ന് ഉദയവീര്‍ വ്യക്തമാക്കി. ആംബുലന്‍സ് ലഭ്യമാകാതെ വന്നതോടെ ശ്വാസകോശ സംബന്ധമായ അസുഖമുള്ള ഇദ്ദേഹം കുട്ടിയുടെ മൃതദേഹം ചുമന്ന് പുറത്തെത്തിക്കുകയായിരുന്നു.

അതേസമയം ബസ് അപകടത്തില്‍പ്പെട്ടവരെ ചികിത്സിക്കുന്ന തിരക്കിലായിരുന്നു ഡോക്ടര്‍മാരെന്നാണ് ആശുപത്രി അധികൃതര്‍ ഇതേക്കുറിച്ച് നല്‍കുന്ന വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍