UPDATES

സിനിമ

ഒടുവില്‍ ഫാസില്‍ വെളിപ്പെടുത്തി; ‘തമിഴത്തി’ നാഗവല്ലിയുടെ ശബ്ദം ഭാഗ്യലക്ഷ്മിയുടേതല്ല

അഴിമുഖം പ്രതിനിധി

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ  മണിച്ചിത്രത്താഴിലെ നാഗവല്ലിയ്ക്ക് ശബ്ദം നല്‍കിയത് തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗയാണെന്ന് സംവിധായകന്‍ ഫാസിലിന്റെ വെളിപ്പെടുത്തല്‍. മനോരമ വാരികയിലെ ഓര്‍മ്മപ്പൂക്കള്‍ എന്ന പംക്തിയിലാണ് സംവിധായകന്‍ ഫാസില്‍ ഇതേക്കുറിച്ച് വിശദീകരിച്ചത്. ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആയിരുന്നു. നാഗവല്ലിയുടെ ശബ്ദത്തിന്‍റെയും ഉടമ അവര്‍ ആയിരുന്നു എന്നായിരുന്നു വര്‍ഷങ്ങളായി കരുതപ്പെട്ടിരുന്നത്. തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആണ് ഈ ഭാഗം ഡബ്ബ് ചെയ്‌തെന്ന വാദമുണ്ടായിരുന്നു എങ്കിലും സംവിധായകന്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

ഫാസിലിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് എഫ് എം റേഡിയോ ചാനലായ റേഡിയോ മാംഗോയിലൂടെ ദുര്‍ഗ തന്റെ ആഹ്ലാദവും അറിയിച്ചു. ഇത്രയും വര്‍ഷം ഇക്കാര്യത്തില്‍ താന്‍ നിരാശയായിരുന്നു. സംവിധായകന്‍ തന്നെ അംഗീകരിച്ച് രംഗത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് ദുര്‍ഗ പറയുന്നു. ഫാസില്‍ നാഗവല്ലിയുടെ ശബ്ദത്തിന് ഉടമയായ യഥാര്‍ത്ഥ വ്യക്തിയെ അംഗീകരിച്ചതോടെ ദുര്‍ഗയ്ക്ക് കേരളത്തിലും അംഗീകാരം കിട്ടിയതായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജാ രവി പറയുന്നു.

ഫാസില്‍ പറയുന്നു

‘ശോഭനയ്ക്ക് വേണ്ടി ഭാഗ്യലക്ഷ്മിയാണ് ഡബ്ബ് ചെയ്തത്. നാഗവല്ലിയുടെ തമിഴ് ഡയലോഗും ആദ്യം ഭാഗ്യലക്ഷ്മിയാണ് സ്വരം മാറ്റി ഡബ്ബ് ചെയ്തത്. പക്ഷേ പിന്നീട് ശേഖര്‍ സാറിനും കൂട്ടര്‍ക്കും മലയാളം,തമിഴ് സ്വരങ്ങള്‍ തമ്മില്‍ ചില ഇടങ്ങളില്‍ സാമ്യം തോന്നിച്ചു. അതുകൊണ്ട് തമിഴിലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗയാണ് നാഗവല്ലിയുടെ പോര്‍ഷന്‍ പിന്നീട് ഡബ്ബ് ചെയ്തത്. അന്നത് ഭാഗ്യലക്ഷ്മിയോട് പറയാന്‍ വിട്ടുപോയി. ഏറെക്കാലം ഭാഗ്യലക്ഷ്മി ധരിച്ചുവച്ചിരുന്നത് തമിഴിലെ ഡയലോഗും താന്‍ തന്നെയാണ് ഡബ്ബ് ചെയ്ത് എന്നാണ്’. 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍