UPDATES

സിനിമാ വാര്‍ത്തകള്‍

ഡയലോഗിന് പകരം തെറി; സ്ത്രീകളോട് മോശമായി പെരുമാറിയതിന് താക്കീത് ചെയ്തതിന് അലന്‍സിയറുടെ പ്രതികാരം

ആഭാസം അല്ലേ അപ്പോള്‍ ഇങ്ങനെയൊക്കെ ആകാം എന്നായിരുന്നു അലന്‍സിയറില്‍ നിന്നുണ്ടായ മറുപടി

ആഭാസം സിനിമയുടെ സെറ്റില്‍ സ്ത്രീകളോട് കാണിച്ച അതിക്രമങ്ങളുടെ പേരില്‍ താക്കിത് ചെയ്തതിനു അന്‍ന്‍സിയര്‍ പ്രതികാര ബുദ്ധിയോടെ പെരുമാറിയതായി സംവിധായകന്‍ ബുബിത് നമ്രദത്ത്. നടി ദിവ്യ ഗോപിനാഥ് അലന്‍സിയര്‍ക്കെതിരേ നടത്തിയ വെളിപ്പെടുത്തല്‍ ശരിവച്ചുകൊണ്ട് ജുബിത്ത് ഇറക്കിയ വാര്‍ത്ത കുറിപ്പിലാണ് അലന്‍സിയര്‍ക്കെതിരെ ഗുരുതരമായ ആക്ഷേപങ്ങള്‍ ഉള്ളത്. അലന്‍സിയറില്‍ നിന്നും മോശം പെരുമാറ്റങ്ങള്‍ ഉണ്ടാകുന്നതായി പരാതി കിട്ടിയതോടെ സഭ്യമായ രീതിയില്‍ അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നുവെന്നും നടനെ മേയ്ക്കാന്‍ വേണ്ടി ഒരു അസിസ്റ്റന്റ് ഡയറക്ടറെ പ്രത്യേകം വയ്‌ക്കേണ്ടി വന്നതായും സംവിധായകന്‍ പറയുന്നു. എന്നാല്‍ ഇതിന്റെയെല്ലാം പ്രതികാരമായി അലന്‍സിയറില്‍ നിന്നും കൂടുതല്‍ മോശമായ പ്രവര്‍ത്തികളാണ് ഉണ്ടായതെന്നാണ് ജുബിത്ത് പറയുന്നത്.

താക്കീത് നല്‍കിയതിനു പിന്നിലെ ഒട്ടും പ്രൊഫഷണലല്ലാത്ത സ്വഭാവങ്ങളാണ് അലന്‍സിയറില്‍ നിന്നും ഉണ്ടായത്. ഷെഡ്യൂള്‍ ഗ്യാപ് കഴിഞ്ഞു വരുമ്പോള്‍ മുടി പറ്റയടിച്ചാണ് അലന്‍സിയര്‍ വന്നത്. ഇത് കണ്ടിന്യൂറ്റിയെ ബാധിച്ചു. ഇക്കാര്യം ചോദിച്ചപ്പോള്‍ നിങ്ങളുടെ ഒരു പടം മാത്രം അല്ലല്ലോ, എനിക്ക് വേറെയും പടങ്ങളില്ലേ എന്നായിരുന്നു മറുചോദ്യമെന്ന് ജുബിത്ത് പറയുന്നു. കോമ്പിനേഷന്‍ സീനുകളില്‍ ഡയലോഗിനു പകരം തെറി പറയുകയാണ് ചെയ്തത്. ആഭാസം അല്ലേ അപ്പോള്‍ ഇങ്ങനെയൊക്കെ ആകാം എന്നായിരുന്നു അലന്‍സിയറില്‍ നിന്നുണ്ടായ മറുപടിയെന്നും ജുബിത്ത് ചൂണ്ടിക്കാട്ടുന്നു. വളരെ ബുദ്ധിമുട്ടിയാണ് അലന്‍സിയറിന്റെ സീനുകള്‍ തീര്‍ത്തതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

അലന്‍സിയറില്‍ നിന്നും ആക്രമണം നേരിട്ട ഏക സ്ത്രീയല്ല ദിവ്യയെന്നും ജുബിത്ത് പറയുന്നുണ്ട്. മദ്യലഹരിയില്‍ അറിയാതെ പറ്റിപ്പോയ അബദ്ധങ്ങളല്ല അലന്‍സിയറില്‍ നിന്നും ഉണ്ടായതെന്നും ബോധപൂര്‍വം തന്നെയാണ് മോശം പെരുമാറ്റങ്ങള്‍ നടന്‍ നടത്തിയതെന്നും ജുബിത് വ്യക്തമാക്കുന്നുണ്ട്. അസമയത്ത് സ്ത്രീകളുടെ വാതിലില്‍ മുട്ടുന്നതും തുറക്കാതെ വരുമ്പോള്‍ നിര്‍ത്താത്തെ മുട്ടിക്കൊണ്ടിരിക്കുന്നതും അടക്കാന്‍ മറന്നു പോയ വാതിലിലൂടെ കയറിവന്ന് ബ്ലാങ്കറ്റിനിടയില്‍ കയറുന്നതുമെല്ലാം മദ്യപിച്ച് വ്യക്തമായ ഉദ്ദേശത്തോടെ തന്നെ നടന്‍ ചെയ്ത കാര്യങ്ങളാണെന്നും ജുബിത് നമ്രദത്ത് കുറ്റപ്പെടുത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍