അവാര്‍ഡ് വാങ്ങിയ ശേഷം സംസാരിക്കാന്‍ വിളിച്ചപ്പോള്‍ പാട്ടു പാടിയാണ് താരം എല്ലാവരുടെയും കയ്യടി നേടിയത്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയില്‍ ചിരിപടർത്തി നടന്‍ ജോജു ജോര്‍ജ്. മന്ത്രി എ.കെ.ബാലന്‍ അടക്കമുള്ള പ്രമുഖര്‍ വേദിയിലിരിക്കുമ്പോഴാണ് ജോജു ജോര്‍ജ് പതിവു ശൈലിയില്‍ സദസിനെ കയ്യിലെടുത്തത്.
‘ജോസഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജു ജോര്‍ജ് 2018 ലെ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. അവാര്‍ഡ് വാങ്ങിയ ശേഷം സംസാരിക്കാന്‍ വിളിച്ചപ്പോള്‍ പാട്ടു പാടിയാണ് താരം എല്ലാവരുടെയും കയ്യടി നേടിയത്.
തന്നെ അവാര്‍ഡിന് അര്‍ഹനാക്കിയ ‘ജോസഫ്’ എന്ന സിനിമയിലെ ‘പാടവരമ്പത്തിലൂടെ’ എന്ന ഗാനമാണ് ജോജു ജോര്‍ജ് പാടിയത്. എല്ലാവരെയും സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് പാട്ടുപാടുന്നതെന്ന് പറഞ്ഞായിരുന്നു ജോജു തുടങ്ങിയത്. തന്റെ ജീവിതത്തില്‍ സ്വപ്‌നം കാണുന്നതിനുമപ്പുറമാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് ജോജു പറഞ്ഞു. സ്വപ്‌നം കാണുന്നതിനേക്കാള്‍ അപ്പുറം കാര്യങ്ങള്‍ നടക്കുന്നതുകൊണ്ട് എന്റെ കിളി പോകാതിരിക്കാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നും ജോജു ജോര്‍ജ് നർമ്മ രൂപത്തിൽ സദസിനോട് പറഞ്ഞു. അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇനിയും ഇറങ്ങാന്‍ പോകുന്ന സിനികള്‍ എല്ലാവരും തീയറ്ററില്‍ പോയി കാണണമെന്നും ജോജു കൂട്ടിച്ചേർത്തു.
49-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളാണ് ഇന്നലെ തിരുവനന്തപുരത്ത് വിതരണം ചെയ്തത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തിയത്. സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിച്ചു.