ഇന്ത്യ തകര്‍ക്കലിൻ്റെയും ശ്രദ്ധതിരിക്കലിൻ്റെയും ആശാൻ്റെ കൈകളിലാണെന്ന് സിദ്ധാര്‍ത്ഥ് പറയുന്നത്
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടിയോട് പ്രതികരിച്ച് നടൻ സിദ്ധാര്‍ത്ഥ്. ഇന്ത്യ തകര്‍ക്കലിൻ്റെയും ശ്രദ്ധതിരിക്കലിൻ്റെയും ആശാൻ്റെ കൈകളിലാണെന്ന് സിദ്ധാര്‍ത്ഥ് പറയുന്നത്. ട്വിറ്ററിലൂടെയാണ് സിദ്ധാര്‍ത്ഥ് കേന്ദ്ര നടപടിയോട് പ്രതികരിച്ചത്.
‘ശ്രദ്ധതിരിക്കലിൻ്റെയും തകര്‍ക്കലിൻ്റെയും ആശാൻ്റെ കൈകളിലാണ് ഇന്ത്യ. അവര്‍ രണ്ടുകാര്യത്തിലും ആശാന്മാരാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയാവുന്നവരാണെന്നും നമ്മള്‍ മനസിലാക്കേണ്ടതുണ്ട്.’ സിദ്ധാര്‍ത്ഥ് ട്വിറ്ററിൽ കുറിച്ചു.
#India is clearly in the hands of a master of distraction and a master of destruction. One has to give in to the fact that they are both masters and know exactly what they are doing.
— Siddharth (@Actor_Siddharth) August 6, 2019
ട്വീറ്റ് ചെയ്തതിന് പിന്നാലെ സംഘപരിവാര്‍ അനുകൂലികള്‍ സിദ്ധാര്‍ത്ഥിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. താരത്തിനെതിരെ സൈബറാക്രമണത്തിന് ആഹ്വനം ചെയ്തിരിക്കുകയാണ് സംഘപരിവാർ അനുകൂലികൾ. മുൻപും കേന്ദ്ര നടപടികളെ രൂക്ഷമായി വിമർശിച്ചതിൻ്റെ പേരിൽ സിദ്ധാർത്ഥ് സൈബറാക്രമണം നേരിട്ടട്ടുണ്ട്. അടുത്തതായി താങ്കളെയാണ് പിടിച്ച് അകത്തിടാന്‍ പോകുന്നതെന്ന ഭീഷണികളും ഈ പ്രതികരണത്തിന്റെ പേരിൽ താരത്തിന് നേരെ ഉയരുന്നുണ്ട്.
ജമ്മു കശ്‍മീര്‍ സംസ്ഥാനം വിഭജിക്കാനും ഭരണഘടന അനുവദിച്ച പ്രത്യേക പദവി എടുത്തുകളയാനുള്ള പ്രമേയം രാജ്യസഭ പാസ്സാക്കിയതിനും പിന്നാലെ കേന്ദ്രസർക്കാരിന്‍റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സിനിമാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
ALSO READ: സംവിധായകൻ നിഷാദ് ഹസനെ തട്ടിക്കൊണ്ടു പോയ സംഭവം: ആരോപണങ്ങൾ വിരൽ ചൂണ്ടുന്നത് നിർമ്മാതാവിലേക്ക്