രണ്ടു മിനിട്ടിൽ താഴെ 800 മീറ്റർ ഓടിയിട്ടുള്ള കസഖ്സ്ഥാൻ താരം മാർഗരിറ്റയെയും ചൈനയുടെ വാങ് ചുൻ യുവിനെയും അട്ടിമറിച്ച് ഗോമതി ഇന്ത്യയുടെ അഭിമാന താരമായി മാറിയത്
ദോഹയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടിയ ഗോമതി മാരിമുത്തുവിന് അഞ്ച് ലക്ഷം രൂപ നൽകി മക്കൾ സെൽവൻ വിജയ് സേതുപതി. രണ്ടു മിനിട്ടിൽ താഴെ 800 മീറ്റർ ഓടിയിട്ടുള്ള കസഖ്സ്ഥാൻ താരം മാർഗരിറ്റയെയും ചൈനയുടെ വാങ് ചുൻ യുവിനെയും അട്ടിമറിച്ച് ഗോമതി ഇന്ത്യയുടെ അഭിമാന താരമായി മാറിയത്.
വിജയ് സേതുപതി ഫാൻസ് ക്ലബ് അംഗങ്ങൾ വഴിയാണ് താരം ഗോമതിക്ക് തന്റെ സമ്മാന തുക കൈമാറിയത്. ഏറ്റവും മികച്ച പ്രകടനമായിരുന്നു ഗോമതി ദോഹയിലെ ട്രാക്കിൽ കാഴ്ചവച്ചത്. 800 മീറ്റര്‍ ഫൈനലില്‍ 2 മിനുട്ട് 2 സെക്കന്റില്‍ ഓടിയെത്തിയാണ് ഗോമതി വിജയം കൈവരിച്ചത്. വിജയ് സേതുപതിക്ക് പുറമേ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും ഗോമതിക്ക് പത്ത് ലക്ഷം രൂപ സമ്മാനമായി നൽകി.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിനിയായ ഗോമതി അഞ്ചു വർഷമായി ബെംഗളുരുവിൽ ഇൻകം ടാക്സ് വകുപ്പിലാണു ജോലി നോക്കുന്നത്. നിരവധി പേരാണ് ഇതിനോടകം തന്നെ ഗോമതിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.