കങ്കണ റണാവത്തിനെ ബഹിഷ്കരിക്കാനും മാധ്യമ പ്രവർത്തകർ തീരുമാനിച്ചിരുന്നു
‘മണികർണിക’യെ വിമർശിച്ച മാധ്യമപ്രവർത്തകനു നേരെ ദേഷ്യപ്പെട്ട് ബോളിവുഡ് താരം കങ്കണ രണൗട്ട് വീണ്ടും വിവാദത്തിൽ ആയിരുന്നു. ഇതേ തുടർന്ന് കങ്കണ റണാവത്തിനെ ബഹിഷ്കരിക്കാനും മാധ്യമ പ്രവർത്തകർ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും മാധ്യമപ്രവർത്തകർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കങ്കണ രംഗത്തെത്തിയിരിക്കുകയാണ്. തന്നെ വിമർശിക്കുന്ന മാദ്ധ്യമപ്രവർത്തർ ദേശദ്രോഹികളാണെന്നും, പത്താം ക്ലാസ് തോറ്റവരും വൃത്തികെട്ടവന്മാരാണെന്നും കങ്കണ പറയുന്നു.
ദേശദ്രോഹികളായ മാദ്ധ്യമപ്രവർത്തകരെ വിലയ്ക്ക് വാങ്ങാനായി ലക്ഷങ്ങൾ ചിലവാക്കേണ്ട കാര്യമില്ലെന്നും അതിനായി വെറും 60 രൂപ മാത്രം മുടക്കിയാൽ മതിയെന്നുമാണ് കങ്കണ പറയുന്നത്. തന്നെ കൂട്ടം ചേർന്ന് ആക്രമിക്കാനാണ് അവർ ശ്രമിക്കുന്നത്. അവർ വിചാരിച്ചാൽ തന്നെ തകർക്കാനാകില്ല. അതിനായി അവർ കഷ്ടപ്പെടേണ്ട. തന്നെ അവർ ബഹിഷ്കരിക്കണം. പക്ഷെ അത് കാരണം അവരെ തന്നെയാണ് കഷ്ടപ്പെടുക. താൻ ഒരിക്കലും ഈ വിഷയത്തിൽ മാപ്പ് പറയില്ല. മാധ്യമപ്രവർത്തകരുടെ പിന്തുണയിൽ അല്ല താൻ മികച്ച നടിയും ഏറ്റവും കൂടുതൽ പണം വാങ്ങുന്ന നടിയുമായി മാറിയത്. എന്നാൽ ഇവരോടൊപ്പം നല്ല ആൾക്കാരുമുണ്ട്. അങ്ങനെയുള്ള മാദ്ധ്യമപ്രവർത്തകരോട് താൻ നന്ദി പറയുന്നു. സഹോദരി രംഗോലി പുറത്തുവിട്ട വീഡിയോയിലൂടെയാണ് കങ്കണ തന്റെ നിലപാട് വ്യക്തമാക്കുന്നത്.
Here’s a vidoe message from Kangana to all the media folks who have banned her, P.S she has got viral fever hence the heavy voice ?…(contd) pic.twitter.com/U1vkbgmGyq
— Rangoli Chandel (@Rangoli_A) July 11, 2019
(Contd)….?????? pic.twitter.com/nzQoVN8llU
— Rangoli Chandel (@Rangoli_A) July 11, 2019
ഞായറാഴ്ച മുംബൈയിൽ നടന്ന ‘ജഡ്ജ്മെന്റൽ ഹെ ക്യാ’ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ മാധ്യമപ്രവര്‍ത്തകനായ ജസ്റ്റിൻ റാവുവാണ് മണികർണികയ്ക്ക് വേണ്ട പ്രമോഷൻ ലഭിക്കാതിരിക്കാൻ കാരണമെന്ന് കങ്കണ ആരോപിച്ചിരുന്നു. റാവു ഇത് നിരാകരിച്ചെങ്കിലും കങ്കണ വളരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇതിനെ തുടർന്നാണ് മാധ്യമപ്രവർത്തകരുടെ സംഘടന കങ്കണയോട് മാപ്പ് ആവശ്യപ്പെട്ടത്. എന്നാൽ താരം ഇതിന് തയാറായിരുന്നില്ല ഇതേതുടർന്ന് എന്റർടൈൻമെന്റ് മാദ്ധ്യമപ്രവർത്തകരുടെ സംഘടന കങ്കണ രനാവത്തിനെ ബഹിഷ്കരിച്ചിരുന്നു.