ഒട്ടേറെ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിച്ച പുന്നശേരി കാഞ്ചന പിന്നീട് നീണ്ട 45 വര്‍ഷത്തേക്ക് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരിന്നു.
2017ലെ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ പുന്നശേരി കാഞ്ചന അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗത്തെ തുടർന്നായിരുന്നു മരണം. മലയാള സിനിമയില്‍ ഒട്ടേറെ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിച്ച പുന്നശേരി കാഞ്ചന പിന്നീട് നീണ്ട 45 വര്‍ഷത്തേക്ക് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരിന്നു. എന്നാൽ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് നേടികൊണ്ടായിരുന്നു കാഞ്ചനയുടെ തിരിച്ച് വരവ്. പട്ടണക്കാട് സ്വദേശിയായ കാഞ്ചന നാടകവേദിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.
ഇണപ്രാവുകളുടെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചതിന്റെ ചടങ്ങുകളില്‍ നിന്ന് വന്ന പത്ര കട്ടിങ്ങ് കണ്ടിട്ടാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഓലപ്പീപ്പി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ക്രിഷ് കൈമള്‍ കാഞ്ചനമ്മയെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. ക്രോസ്‌റോഡ്, കെയര്‍ ഓഫ് സൈറാ ബാനു, ഓള്, കമ്മാര സംഭവം, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളിലും പിന്നീട് അഭിനയിച്ചു.
EDITORS PICK: ഒരു കൊച്ചു വീട് വയ്ക്കണം, അതിനാണ് ഞാന്‍ സിനിമയിലേക്ക് തിരിച്ചെത്തിയത്: പി.കെ കാഞ്ചന സംസാരിക്കുന്നു