UPDATES

സിനിമാ വാര്‍ത്തകള്‍

‘ഒരു ഫുട്ബോൾ പന്തു പോലെ ലാൽ തെറിച്ചു പോയേനെ’; മോഹൻലാലിന് ആനയുടെ ആക്രമണം നേരിടേണ്ടി വന്നതിനെ കുറിച്ച് ബാബു നമ്പൂതിരി

“അങ്ങനെ ആനയെ അവിടെ കൊണ്ടു വന്നു. ഞാൻ നോക്കുമ്പോൾ ആനയ്‌ക്ക് മദത്തിന്റെ ലക്ഷണമുണ്ട്..”

സിനിമ ചിത്രീകരണത്തിനിടയിൽ അഭിനേതാക്കൾക്ക് അപകടങ്ങൾ സാധാരണമാണ്. മുൻകരുതലുകൾ ഉണ്ടെങ്കിൽ പോലും സൂപ്പർ താരങ്ങൾ അടക്കം നിരവധി തവണ ഇത്തരത്തിൽ അപകടത്തിൽ പെട്ടിട്ടുണ്ട്.നടൻ മോഹൻലാലിന് നേരിടേണ്ടിവന്ന ഒരു അപകടത്തെ കുറിച്ച് പറയുകയാണ് നടൻ ബാബു നമ്പൂതിരി.

1986ൽ പുറത്തിറങ്ങിയ അടിവേരുകൾ എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് ഇത്തരത്തിൽ അപകടമുണ്ടായത്. ബാബു നമൂതിരി സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവെച്ചത്.

‘ഐ.വി ശശിയുടെ അസോസിയേറ്റ് ആയിരുന്ന അനിലാണ് അടിവേരുകൾ സംവിധാനം ചെയ്‌തത്. തെന്മലയായിരുന്നു ഷൂട്ടിംഗ്. പേടിപ്പെടുത്തുന്നതായിരുന്നു സംഭവം. കാട്ടിൽ മോഹൻലാൽ ഒരു കയറിൽ ആടുകയാണ്. കയറല്ല വൃക്ഷത്തിൽ നിന്ന് ഊർന്നു കിടക്കുന്നവയാണ്. ഞാൻ അഭിനയിക്കുന്നില്ലെങ്കിലും കണ്ടുകൊണ്ടിരിക്കുകയാണ്. തൃശൂരുള്ള ഒരു ആനയും അതിൽ അഭിനയിക്കുന്നുണ്ട്. അങ്ങനെ ആനയെ അവിടെ കൊണ്ടു വന്നു. ഞാൻ നോക്കുമ്പോൾ ആനയ്‌ക്ക് മദത്തിന്റെ ലക്ഷണമുണ്ട്.

ഒരറ്റത്തുനിന്നും മരത്തിൽ കെട്ടിയിരിക്കുന്ന കയറിൽ തൂങ്ങി ആനയുടെ മുമ്പിൽ കൂടി മറ്റേ അറ്റത്തേക്ക് മോഹൻലാൽ ചാടണം. അതാണ് ഷോട്ട്. മോഹൻലാൽ ചാടി എത്തുന്ന സ്ഥലത്താണ് ക്യാമറ വച്ചിരിക്കുന്നത്. ആനയുടെ കൊമ്പ് തുമ്പികൈ എന്നിവയാണ് ക്യാമറയിൽ കാണുക. ആക്ഷൻ പറഞ്ഞു. ലാൽ തൂങ്ങി വന്നു. ഒരു നാലു വിരൽ സ്ഥലത്തിന്റെ ഗ്യാപ്പിൽ തുമ്പികൈ കൊണ്ട് ആന ഒറ്റയടി നൽകി. ദൈവാദീനം കൊണ്ട് ദൈവകൃപ കൊണ്ട് ആ അടി ലാലിന്റെ മേത്ത് കൊണ്ടില്ല. കൊണ്ടിരുന്നെങ്കിൽ ഒരു ഫുട്ബോൾ പന്തു പോലെ ലാൽ തെറിച്ചു പോയേനെ. അത്ര ശക്തിയായിരുന്നു’. അദ്ദേഹം പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍