UPDATES

സിനിമാ വാര്‍ത്തകള്‍

‘കട്ട് പറഞ്ഞതിന് ശേഷം അവളോട് ഞാന്‍ ക്ഷമ ചോദിച്ചു’;’റോമ’ സംവിധായകന്‍ അല്‍ഫോന്‍സോ ക്വറോണ്‍

പത്ത് നോമിനേഷനുകളാണ് ചിത്രം നേടിയിരുന്നതെങ്കില്‍ പ്രഖ്യാപനം വന്നപ്പോള്‍ മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്.

ഓസ്‌കര്‍ നോമിനേഷനുകളില്‍ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ചിത്രമാണ് ‘റോമ.പത്ത് നോമിനേഷനുകളാണ് ചിത്രം നേടിയിരുന്നതെങ്കില്‍ പ്രഖ്യാപനം വന്നപ്പോള്‍ മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച വിദേശഭാഷാ ചിത്രം. സംവിധായകന്‍, ഛായാഗ്രഹണം എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍. സംവിധായകന്‍ അല്‍ഫോന്‍സോ ക്വറോണ്‍ തന്നെയാണ് സിനിമാറ്റോഗ്രഫിയും നിര്‍വ്വഹിച്ചിരിക്കുന്നത്.

അല്‍ഫോന്‍സോ ക്വറോണ്‍ന്റെ ഗ്രാവിറ്റി എന്ന ചിത്രത്തിന് 2013 ൽ ഏഴ് അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.ഗ്രാവിറ്റി ചിത്രീകരിച്ച ഇമ്മാനുവല്‍ ലുബെസ്‌കിയെയാണ് റോമ ചിത്രീകരിക്കാനും അദ്ദേഹം തീരുമാനിച്ചിരുന്നതെങ്കിലും ലുബെസ്‌കിക്ക് മറ്റ് പ്രോജക്ടുകളുടെ തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ ക്വറോണിന്റെ ക്ഷണം സ്വീകരിക്കാനായില്ല. ആത്മകഥാംശമുള്ള സിനിമയായതിനാല്‍ തന്റെ തന്നെ സാധാരണ ചിത്രീകരണ രീതികളില്‍ നിന്ന് വ്യത്യസ്തമായാണ് ക്വറോണ്‍ ‘റോമ’യെ സമീപിച്ചത്.

അഭിനേതാക്കള്‍ക്കൊന്നും ചിത്രീകരണത്തിന് മുന്‍പ് തിരക്കഥ നല്‍കിയിരുന്നില്ല. കൂടാതെ ജീവിതത്തില്‍ ഏറെ സ്വാധീനിച്ചിട്ടുള്ള മറ്റ് സംവിധായകരുടെ ‘സ്വാധീനം’ ‘റോമ’യില്‍ ഉണ്ടാവരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും ക്വറോണ്‍ പറഞ്ഞിട്ടുണ്ട്. അറിയാതെവരുന്ന അത്തരം ‘സ്വാധീനങ്ങള്‍’ പിന്നീട് കണ്ടെത്തിയതിനാല്‍ ചിത്രീകരിച്ച പല മനോഹര ഫ്രെയ്മുകളും ഒഴിവാക്കിയിട്ടുണ്ടെന്നും. അദ്ദേഹം പറഞ്ഞിരുന്നു.

റോമ’യിലെ പ്രധാന കഥാപാത്രമായ ‘ക്ലിയോ’, ക്വറോണിന്റെ ബാല്യകാലോര്‍മ്മകളിലെ ആയ ‘ലിബോ’യില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണ്.

കൂട്ടുകാരനില്‍ നിന്ന് ഗര്‍ഭം ധരിച്ച ക്ലിയോ ചാപിള്ളയെയാണ് പ്രസവിക്കുന്നത്. ആ രംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് നടി യലിറ്റ്‌സയ്ക്ക് അക്കാര്യം അറിയില്ലായിരുന്നുവെന്നും ചിത്രീകരണത്തിനിടെ അവര്‍ പൊട്ടിക്കരഞ്ഞുവെന്നും ക്വറോണ്‍ പറയുന്നു. ‘അവള്‍ വിതുമ്പുകയായിരുന്നു. എനിക്കത് കണ്ടുനില്‍ക്കാനായില്ല. ഞാന്‍ വേഗം ചെന്ന് അവരെ ആശ്വസിപ്പിച്ചു. ചാപിള്ളയുടെ കാര്യം നേരത്തേ പറയാതിരുന്നതിന് അവളോട് ഞാന്‍ ക്ഷമ ചോദിച്ചു, കട്ട് പറഞ്ഞതിന് ശേഷം. ജീവനുള്ള കുട്ടിയെയാണ് ഞാന്‍ ജന്മം കൊടുക്കുകയെന്നാണ് കരുതിയതെന്ന് അവള്‍ സങ്കടത്തോടെ പറഞ്ഞു.’ എന്നാല്‍ ചിത്രീകരണസമയത്ത് ഞെട്ടല്‍ ഉളവാക്കിയെങ്കിലും ആ രംഗം തനിക്ക് ഉള്‍ക്കൊള്ളാനായെന്ന് പിന്നീട് യലിറ്റ്‌സ തന്നോട് പറഞ്ഞെന്നും അല്‍ഫോന്‍സോ ക്വറോണ്‍ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍