UPDATES

സിനിമാ വാര്‍ത്തകള്‍

തന്റെ പോരായ്മ തുറന്നുപറഞ്ഞ് അനുഷ്‌ക ഷെട്ടി

എന്റെ കഥാപാത്രങ്ങളെ നശിപ്പിക്കാന്‍ ഞാനതുകൊണ്ട് ശ്രമിക്കാറില്ല

കരുത്തുറ്റ കഥാപാത്രങ്ങളുടെ എണ്ണത്തില്‍ സമീപകാല ചലച്ചിത്ര നടികളില്‍ അനുഷ്‌ക ഷെട്ടിയ്‌ക്കൊപ്പം എത്താന്‍ തെന്നിന്ത്യയില്‍ മാത്രമല്ല, ബോളിവുഡില്‍ പോലും മറ്റാരുമില്ലെന്നത് വാസ്തവം. ഒടുവില്‍ ഇറങ്ങിയ ഭാഗമതിയിലെ കഥാപാത്രം പോലും ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പട്ടം ഉറപ്പിച്ചു കൊടുത്തിരിക്കുകയാണ് അനുഷ്‌കയയ്ക്ക്. അരുന്ധതി, ദേവസേന, ഭാഗമതി, സഞ്ജന ഐപിഎസ് എന്നീ കഥാപാത്രങ്ങളിലൂടെയെല്ലാം പ്രേക്ഷക മനസില്‍ നിറഞ്ഞു നില്‍ക്കുന്ന അനുഷ്‌ക, ഇതാദ്യമായി തന്റെ കരിയറിനെ സംബന്ധിച്ചൊരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.

തന്റെ കഥാപാത്രങ്ങള്‍ക്കൊന്നും ശബ്ദം നല്‍കുന്നത് അനുഷ്‌കയല്ല. ഭാഷയുടെ പ്രശ്‌നമല്ല അനുഷ്‌ക ഡബ്ബ് ചെയ്യാത്തതിന് കാരണം. പകരം സ്വന്തം ശബ്ദം തന്നെയാണ്.

വളരെ സ്വീറ്റ് സൗണ്ട് ആണ് എനിക്ക്. കുട്ടികളുടേതുപോലെ. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് ഈ ശബ്ദം ഒട്ടും യോജിക്കില്ല. വളരെ ഉറച്ച ശബ്ദത്തോടെ സംസാരിക്കുന്ന കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്യുന്നതില്‍ കൂടുതലും. ഈയടുത്ത് കാലത്തായി എന്റെ സിനിമകള്‍ കണ്ടാല്‍ മനസിലാകും. ഏറ്റവും ഒടുവിലായി ഭാഗമതിയെ കഥാപാത്രം തന്നെ ഉദ്ദാഹരണം. ഉറക്കെ, കടുപ്പിച്ച് പറയുന്ന രീതിയാണ് കഥാപാത്രത്തിന്. ദേഷ്യകലര്‍ന്ന സംഭാഷണരീതിയാണ്. അങ്ങനെയൊരു കഥാപാത്രത്തിന് എന്റെ സ്വന്തം ശബ്ദം ഒട്ടും ചേര്‍ന്നതല്ല. അങ്ങനെ ചെയ്താല്‍ എന്റെ കഥാപാത്രത്തെ നശിപ്പിക്കുന്നതിനു തുല്യമാകും. അതുകൊണ്ടാണ് ഞാന്‍ മറ്റുള്ളവരുടെ ശബ്ദം കടംകൊള്ളുന്നത്. സ്വന്തം ശബ്ദത്തില്‍ കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നതിനെ കുറിച്ച് ഞാനിപ്പോള്‍ ആലോചിക്കുന്നതുപോലുമില്ല; അനുഷ്‌ക ഷെട്ടി ഒരു അഭിമുഖത്തില്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍