ജനുവരി 25 നു റിലീസിനൊരുങ്ങുന്ന ചിത്രം ,രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് വേണ്ടി രാജ്ഭവനിൽ ഇന്ന് പ്രത്യേക പ്രദർശനവും ഒരുക്കിയിരുന്നു.
ദേശീയ അവാർഡ് ജേതാവ് കങ്കണ റാണവത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ്. മണികര്‍ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി . ഝാന്‍സി റാണി ലക്ഷ്മി ഭായിയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന ചിത്രം മണികര്‍ണികയ്ക്കെതിരെ ഹിന്ദു സംഘടനയായ കര്‍ണി സേന ഭീഷണിയുമായി രംഗത്തെത്തിയിരുന്നു.
ചിത്രത്തിന്റെ പ്രിവ്യു തങ്ങളെ കാണിക്കാതെ പ്രദർശനം അനുവദിക്കില്ല എന്ന് ദേശീയ തലവന്‍ സുഖ്‌ദേവ് സിങ് ഷെഖാവത് പറഞ്ഞിരുന്നു. കർണി സേനയുടെ ഭീഷണിക്ക് മറുപടിയുമായി കങ്കണ എത്തിയിരിക്കുകയാണ്.
‘നാല് ചരിത്രകാരന്മാരെ കാണിച്ച് വിലയിരുത്തിയതിനുശേഷമാണ് മണികര്‍ണികയ്ക്ക് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. കര്‍ണിസേനയെ ഈ വിഷയം സംബന്ധിച്ച് വിവരം നല്‍കിയതാണ്. എന്നാല്‍ അവര്‍ നിരന്തരം തന്നെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അവര്‍ അവസാനിപ്പിക്കുന്നില്ലെങ്കില്‍, അവര്‍ അറിയേണ്ടിവരും താനും ഒരു രജപുത് ആണെന്ന്. അവരെ ഓരോരുത്തരെയായി താന്‍ നശിപ്പിക്കുമെന്നും കങ്കണ പറയുന്നു.
റാണി ലക്ഷ്മി ഭായിയും ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനും തമ്മില്‍ ബന്ധമുള്ളതായി ചിത്രത്തില്‍ കാണിക്കുന്നതു ചരിത്രം വളച്ചൊടിക്കൽ ആണെന്നും ,ഝാന്‍സി റാണി ഡാൻസ് കളിക്കുന്ന രംഗങ്ങൾ സംസ്ക്കാരത്തിനും പാരമ്പര്യത്തിനും യോജിക്കുന്നതല്ലെന്നും കര്‍ണി സേന ആരോപിക്കുകയും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. റിലീസിന് മുൻപായി ചിത്രം തങ്ങളെ കണ്ട് ബോധ്യപ്പെടുത്തണമെന്നും അല്ലാത്ത പക്ഷം സഞ്ജയ് ലീല ബന്‍സാലി ചിത്രം ‘പത്മാവത്’ന്റെ അവസ്ഥയാകും മണികര്‍ണികയ്ക്കും എന്നാണ് കര്‍ണിസേനയുടെ ഭീഷണി.
ജനുവരി 25 നു റിലീസിനൊരുങ്ങുന്ന ചിത്രം ,രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് വേണ്ടി രാജ്ഭവനിൽ ഇന്ന് പ്രത്യേക പ്രദർശനവും ഒരുക്കിയിരുന്നു.