UPDATES

സിനിമാ വാര്‍ത്തകള്‍

കാസ്റ്റിംഗ് കൗച്ച്; ഷാരുഖ് ഖാന്‍ ചിത്രങ്ങളുടെ നിര്‍മാതാവ് ബലാത്സംഗ കേസില്‍ കിഴടങ്ങി

25 കാരിയെ പലതവണയായി മോറാനി ലൈംഗികമായി ചൂഷണം ചെയ്തിരുന്നു

ബോളിവുഡ് ചലച്ചിത്ര നിര്‍മാതാവ് കരിം മോറാനി ബലാത്സംഗ കേസില്‍ പൊലീസിന് കീഴടങ്ങി. മോറാനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ തള്ളിയതിനു പിന്നാലെയാണ് അദ്ദേഹം പൊലീസിനു കിഴടങ്ങിയത്. ഷാരുഖാന്‍ ചിത്രങ്ങളായ ചെന്നൈ എക്‌സ്പ്രസ്, ദില്‍വാലെ, രാ-വണ്‍ എന്നിവയുടെ നിര്‍മാതാവാണ് കരിം മോറാനി.

സിനിമയില്‍ അവസരം നല്‍കാമെന്നു വാഗ്ദാനം നല്‍കി 25കാരിയെ പല തവണയായി പീഡിപ്പിച്ചെന്നാണ് മോറാനിക്കെതിരേയുള്ള കേസ്. 2015 ല്‍ ആണ് സംഭവം. പെണ്‍കുട്ടി ഹയന്ത്‌നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നിര്‍മാതാവിനെതിരേ കേസ് എടുത്തത്.

ഡല്‍ഹിയില്‍ ബിബിഎം വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് പെണ്‍കുട്ടി കരീമിനെ പരിചയപ്പെടുന്നത്. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുമ്പോഴാണ് പെണ്‍കുട്ടി മോറാനിയെ ആദ്യമായി കാണുന്നത്. സുഹൃത്തിന്റെ അമ്മാവനായിരുന്നു അദ്ദേഹം. വിവാഹത്തിന്റെ ഭാഗമായി രണ്ടുദിവസം സുഹൃത്തിന്റെ വീട്ടില്‍ തങ്ങിയിരുന്നു. അങ്ങനെയാണ് മോറാനിയെ പരിചയപ്പെടാന്‍ അവസരം കിട്ടുന്നത്. പരിചയമായശേഷം തനിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അഗ്രഹം പെണ്‍കുട്ടി അദ്ദേഹത്തോട് പറഞ്ഞിരുന്നു.

വിവാഹത്തിനുശേഷം ഒരു ദിവസം പെണ്‍കുട്ടി മൊറാനി ഫോണ്‍ ചെയ്യുകയും മുംബൈയിലെ ഒരു ഹോട്ടലില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ആ പാര്‍ട്ടിയില്‍വച്ച് മോറാനി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വൈന്‍ കുടിപ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി ബോധരരഹിതയായി. അബോധാവസ്ഥയിലായ പെണ്‍കുട്ടി മോറാനി മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിക്ക് ബോധം തെളിയും മുന്നേ മോറാനി സ്ഥലം വിടുകയും ചെയ്തിരുന്നു. താന്‍ ബലാത്സംഗത്തിന് ഇരയായെന്നു മനസിലാക്കിയ പെണ്‍കുട്ടി മോറാനി തന്നെയാണ് ഇതു ചെയ്തതെന്ന ബോധ്യത്തോടെ അദ്ദേഹത്തെ ഫോണ്‍ ചെയ്തു. എന്നാല്‍ മോറാനി ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ വിവരം ആരോടെങ്കിലും പരാതിപ്പെട്ടാല്‍ തന്റെ കൈവശമുള്ള പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു ഭീഷണി. പിന്നീട് ഇതേ കാരണങ്ങള്‍ പറഞ്ഞ് നിരന്തരമായി പെണ്‍കുട്ടിയെ ബ്ലാക്‌മെയില്‍ ചെയ്യാനും തുടങ്ങി. 2016 ല്‍ മോറാനി പെണ്‍കുട്ടിയെ വിളിച്ച് ഹൈദരാബാദിലുള്ള റാമോജി ഫിലിം സിറ്റിയില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഒരു സിനിമയില്‍ വേഷം ഉണ്ടെന്നു പറഞ്ഞായിരുന്നു വിളിച്ചത്. ഒരു ഹോട്ടലില്‍ ആയിരുന്നു പെണ്‍കുട്ടി താമസിച്ചത്. അവിടെ വച്ചും മോറാനി പെണ്‍കുട്ടിയെ ലൈംഗികമയി ചൂഷണം ചെയ്തു. 2016 ഡിസംബര്‍ വരെ മോറാനി പലതവണ തന്നെ ഇത്തരത്തില്‍ ചൂഷണം ചെയ്തതായി പെണ്‍കുട്ടി പറയുന്നു. പിന്നിടാണ് പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍