UPDATES

സിനിമാ വാര്‍ത്തകള്‍

അവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ നുണ പറയരുത്; കാസ്റ്റിംഗ് കൗച്ച് ഇല്ലെന്നു പറഞ്ഞ രാകുലിനെതിരേ നടിമാര്‍

രാകുല്‍ സത്യം തുറന്നു പറയാനാണ് ആര്‍ജ്ജവം കാണിക്കേണ്ടതെന്നാണ് നടിമാര്‍ ആവശ്യപ്പെടുന്നത്

മഹേഷ് ബാബു നായകനായ സ്‌പൈഡര്‍, കാര്‍ത്തിയുടെ തീരന്‍; അധികാരം ഓണ്‍ട്ര് എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അഭിനേത്രിയാണ് രാകുല്‍ പ്രീത് സിംഗ്. തമിഴിലും തെലുങ്കിലുമായി പല വലിയ പ്രൊക്റ്റുകളും ഈ നടിയെ തേടി എത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തെലുങ്ക് ഇന്‍ഡ്രസ്ട്രിയില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് രാകുല്‍. ടോളിവുഡിലെ നടിമാര്‍ തന്നെയാണ് സ്‌പൈഡര്‍ നായികയ്‌ക്കെതിരേ രംഗത്തു വന്നിട്ടുള്ളത്.

കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍, തെലുങ്കില്‍ നിന്നും ഇതിവരെ തനിക്ക് എതെങ്കിലും തരത്തിലുള്ള ലൈംഗികക്ഷണമോ, കാസ്റ്റിംഗ കൗച്ചിന് വിധേയയാകണമെന്ന നിര്‍ദേശമോ ഉണ്ടായിട്ടില്ലെന്നും കൗസ്റ്റിഗ് കൗച്ച് തെലുങ്ക് സിനിമ മേഖലയില്‍ ഇല്ലെന്നുമായിരുന്നു രാകുല്‍ പറഞ്ഞത്.

പീഡനങ്ങളെ കുറിച്ചും പോലും ചര്‍ച്ച ചെയ്യാത്തവര്‍ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വാചാലരാകുന്നത് അതില്‍ കൂടുതല്‍ മസാല ഉള്ളതുകൊണ്ടാണെന്നും ഇതുവരെ 20 സിനിമകള്‍ ചെയ്ത തനിക്ക് ഇന്നേവരെ ഒരുതരത്തിലുള്ള ഉപദ്രവങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നുമായിരുന്നു രാകുല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. ഒരു പെണ്ണിനു വേണ്ടി ഇരുപതും മുപ്പതും കോടി ഒരു സിനിമയ്ക്കു വേണ്ടി ആരും മുടക്കില്ലെന്നും കഴിവാണ് ഒരാള്‍ക്ക് മുന്നേറാന്‍ വേണ്ടതെന്നും അത് നിങ്ങളുടെ തലയിലാണ് ഉണ്ടാകേണ്ടതെന്നും രാകുല്‍ പറയുന്നു. സ്വന്തം കഴിവുകൊണ്ടാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ കിട്ടും, അത് വേഗത്തിലാകാം, താമസിച്ചുമാകാം; രാകുല്‍ പറയുന്നു.

ഈ പ്രസ്താവനയ്‌ക്കെതിരേയാണ് ഇപ്പോള്‍ ടോളിവുഡ് നടിമാരായ ശ്രി റഡ്ഡിയും മാധവി ലതയും രാകുലിനെ വിമര്‍ശിച്ചുകൊണ്ട് വന്നിരിക്കുന്നത്. രാകുല്‍ കള്ളം പറയുകയാണെന്നും തനിക്ക് കിട്ടിയിരിക്കുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാന്‍ വണ്ടി സത്യം മറച്ചുവയ്ക്കുകയാണ് രാകുല്‍ എന്നാണ് മാധവി ലത തുറന്നടിച്ചതെന്ന് ഇന്ത്യഗ്ലിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കള്ളം പറയുകയും കൗസ്റ്റിംഗ് കൗച്ചിനെ നിഷേധിക്കുകയും ചെയ്യാതെ പുതുതലമുറ അഭിനേത്രിമാരെ ബോധവത്കരിക്കുന്ന രീതിയില്‍ കാര്യങ്ങളുടെ നിജസ്ഥിതി പറഞ്ഞുകൊടുക്കുകയാണ് രാകുല്‍ പ്രീത് സിംഗ് ചെയ്യേണ്ടതെന്നും മാധവി ലത ചൂണ്ടിക്കാട്ടുന്നു.

രാകുല്‍ സത്യം തുറന്നു പറയാനാണ് ആര്‍ജ്ജവം കാണിക്കേണ്ടതെന്നാണ് ശ്രീ റെഡ്ഡിയും പറയുന്നത്. കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സിനിമാക്കരുടെ പേരുകള്‍ പുറത്തു പറയാനും രാകുലിന് കഴിയുമെന്നും ശ്രീ റെഡ്ഡി പറയുന്നു. തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നത് പച്ചപരമാര്‍ത്ഥമാണെന്നും ശ്രീ റെഡ്ഡിയും മാധവി ലതയും പറയുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍