UPDATES

ട്രെന്‍ഡിങ്ങ്

ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് നേരിട്ട്: ഗൂഢാലോചനയില്‍ അപ്പുണ്ണിക്കും പങ്കെന്ന് പോലീസ്

അപ്പുണ്ണി ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം

യുവനടിയെ തട്ടിക്കൊണ്ട് പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയതും ഗൂഢാലോചന നടത്തിയതും ദിലീപ് നേരിട്ടാണെന്ന് പോലീസ് അറിയിച്ചു. ക്വട്ടേഷനെക്കുറിച്ച് ദിലീപിനും പള്‍സര്‍ സുനിയ്ക്കും മാത്രമാണ് അറിയാമായിരുന്നതെന്നുമാണ് ഇപ്പോള്‍ പോലീസ് പറയുന്നത്. അതേസമയം ഗൂഢാലോചനയില്‍ അപ്പുണ്ണിക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.

പള്‍സര്‍ സുനിക്ക് പണം നല്‍കി കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചത് അപ്പുണ്ണിയാണ്. അഡ്വാന്‍സ് കൈമാറിയ ദിവസം അപ്പുണ്ണിയും സുനിയും നാല് തവണ ഫോണില്‍ സംസാരിച്ചതായും പോലീസ് കണ്ടെത്തി. ഈ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ദിലീപ് തൃശൂരിലെ ഹോട്ടലിലെത്തിയതെന്നും പോലീസ് വ്യക്തമാക്കി. അപ്പുണ്ണി ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും അപ്പുണ്ണി ഹാജരായിരുന്നില്ല. അപ്പുണ്ണി ഉപയോഗിച്ചിരുന്ന അഞ്ച് നമ്പരുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

ഗൂഢാലോചനയില്‍ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. നാദിര്‍ഷയെ നാളെ വീണ്ടും ചോദ്യം ചെയ്യാനിരിക്കുകയാണ്. നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയെയും പതിമൂന്ന് മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് നിര്‍ണായകമായ പല വിവരങ്ങളും പോലീസിന് ലഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍