UPDATES

സിനിമാ വാര്‍ത്തകള്‍

‘പാച്ചിക്ക’ എന്ന ഫാസില്‍ ലൂസിഫറില്‍ ഫാദര്‍ നെടുമ്പള്ളിയായതിന് പിന്നില്‍ ഒരു കഥയുണ്ട്

സിനിമയില്‍ വരുന്നതിന് മുന്‍പ് ഒരിക്കല്‍ അമ്മ പറഞ്ഞിട്ട് ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നിരുന്നു.

കാമറയ്ക്കു പിന്നില്‍ വിസ്മയങ്ങള്‍ തീര്‍ത്ത സംവിധായകന്‍ ഫാസില്‍ ലൂസിഫറില്‍ ഒരു സുപ്രധാന കഥാപാത്രത്തില്‍ എത്തിയതിന് പിന്നില്‍ ഒരു കാരണമുണ്ട് . ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ് പറയുന്നു. ലൂസിഫര്‍ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് പൃഥ്വിരാജ് മനസു തുറന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛന്‍ ഫാദര്‍ നെടുമ്പള്ളിയായാണ് ഫാസില്‍ എത്തുന്നത്.

ഫാസിലിനെ എന്തുകൊണ്ട് കഥാപാത്രമാകാന്‍ തിരഞ്ഞെടുത്തു എന്നതിനുള്ള ഉത്തരം പ്രഥിരാജ് പറയുന്നത് ഇങ്ങനെയാണ്. ഫാസില്‍ ഒരു മികച്ച നടനാണെന്ന് മനസ്സിലാക്കുന്നത് പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ”ഫാസില്‍ എന്നല്ല പാച്ചിക്ക എന്നാണ് അടുപ്പമുള്ളവര്‍ അദ്ദേഹത്തെ വിളിക്കുന്നത്. സിനിമയില്‍ വരുന്നതിന് മുന്‍പ് ഒരിക്കല്‍ അമ്മ പറഞ്ഞിട്ട് ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നിരുന്നു. അന്ന് ഞാന്‍ പതിനൊന്നാം ക്ലാസിലാണ് പഠിക്കുന്നത്. എന്നെ കണ്ടപ്പോള്‍ പാച്ചിക്ക അമ്മയോട് പറഞ്ഞു. എനിക്ക് ഇവനെ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യണമെന്ന്. അങ്ങനെ പാച്ചിക്ക പറഞ്ഞതുപോലെ ഞാന്‍ സ്‌ക്രീന്‍ ടെസ്റ്റിന് ചെന്നു. എനിക്കൊപ്പം ഒരു പെണ്‍കുട്ടിയും കൂടെ അഭിനയിക്കാന്‍ ഉണ്ടായിരുന്നു’.

‘സീന്‍ എടുക്കും മുന്‍പ് പാച്ചിക്ക ഞങ്ങള്‍ക്ക് എങ്ങനെ അഭിനയിക്കണമെന്ന് വിവരിച്ചുനല്‍കി. ആദ്യം എനിക്ക് പറഞ്ഞുതന്നു. തൊട്ടുപിന്നാലെ ആ പെണ്‍കുട്ടിക്കും. ഞാന്‍ അദ്ഭുതപ്പെട്ടുപ്പോയി. അന്ന് എനിക്ക് മനസ്സിലായി അദ്ദേഹം ഒരു മികച്ച നടനും കൂടിയാണെന്ന്. അന്ന് എനിക്കൊപ്പം ഉണ്ടായിരുന്ന ആ പെണ്‍കുട്ടി അസിന്‍ തോട്ടുങ്കല്‍ ആണ്. അന്ന് അവര്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു.’

‘ലൂസിഫറില്‍ അഭിനയിക്കണമെന്ന് പറയാന്‍ ഞാന്‍ പാച്ചിക്കയെ നേരില്‍ പോയി കണ്ടു. ഫോണിലൂടെ പറയാന്‍ എനിക്ക് ഭയമായിരുന്നു. അദ്ദേഹം നോ പറഞ്ഞാല്‍ പിന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ലല്ലോ. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ അച്ഛനെപ്പോലെ ഒരു കഥാപാത്രം. അതുകൊണ്ടാണ് പാച്ചിക്ക തന്നെവേണം എന്നാഗ്രഹിച്ചത്. അഭിനയിക്കണം, പറ്റില്ലെന്ന് മാത്രം പറയരുത് പൃഥ്വിരാജ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍