പുതിയ ചിത്രമായ പൊന്നിയിൻ സെൽവന്റെ ചിത്രീകരണത്തിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടെന്നും ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തുവെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സംവിധായകന്‍ മണിരത്നം ആശുപത്രി വിട്ടതായി റിപ്പോര്‍ട്ടുകള്‍. പുതിയ ചിത്രമായ പൊന്നിയിൻ സെൽവന്റെ ചിത്രീകരണത്തിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടെന്നും ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തുവെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇതിന് മുമ്പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായതായും, ഇതിന് ശേഷം അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
മണിരത്‌നത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു എന്ന വാര്‍ത്ത ശരിയാണ്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണെങ്കിലും എങ്ങനെ വന്നുവെന്നത് വ്യക്തമല്ല. എന്നാല്‍ പതിവ് ചെക്കപ്പുകള്‍ക്കായാണ് സംവിധായകനെ ആശുപത്രിയിലെത്തിച്ചതെന്നും അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രി വിട്ട അദ്ദേഹം ചിത്രീകരണത്തിൽ സജീവമായതായും റിപ്പോർട്ടുണ്ട്.
ഐശ്വര്യ റായിയെ നായികയാക്കി പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രമാണ് അദ്ദേഹം ഒരുക്കുന്നത്. പൊന്നിയിൻ സെൽവനിൽ നായികമാരായി ഐശ്വര്യ റായ് ബച്ചനും കീർത്തി സുരേഷും ഉണ്ടെന്നാണ് വിവരം. നായകൻ വിക്രം. ബിഗ് ബജറ്റ് ചിത്രത്തിൽ വിക്രമിനെ കൂടാതെ കാർത്തി, ജയം രവി എന്നിവരും ഉണ്ടാവുമെന്ന് സൂചനയുണ്ട്.