സംഘാടകർ തന്നെ വഞ്ചിക്കുകയായിരുന്നെന്നും, അനുചിതമായ വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ച് തന്നെ വേദനിപ്പിച്ചുവെന്നും ആരോപിച്ചാണ് താരം പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസ് തെലുങ്കു പതിപ്പിനെതിരേ നടി ഗായത്രി ഗുപ്ത. സംഘാടകർ തന്നെ വഞ്ചിക്കുകയായിരുന്നെന്നും, അനുചിതമായ വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ച് തന്നെ വേദനിപ്പിച്ചുവെന്നും ആരോപിച്ചാണ് താരം പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
തന്നോട് രണ്ടര മാസങ്ങള്‍ക്ക് ഷോയില്‍ തന്നോട് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ തന്റെ സമ്മതം കൂടാതെ കരാറില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും ഗായത്രി പറയുന്നു. അതേസമയം ഷോയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി എന്നെ തേടിയെത്തിയ പല പ്രൊജക്ടുകളും വേണ്ടെന്നു വയ്‌ക്കേണ്ടി വന്നിരുന്നു. എന്നാല്‍ എന്നോട് പറയാതെ അവര്‍ ഒഴിവാക്കി. ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ സെക്‌സില്ലാതെ 100 ദിവസം ഞാന്‍ എങ്ങനെ ജീവിക്കുമെന്ന് ചോദിച്ച് പരിഹസിച്ചു. എന്ത് ചോദ്യമാണ് നിങ്ങള്‍ ചോദിക്കുന്നത് എന്ന് ഞാന്‍ അയാളോട് തിരിച്ചു ചോദിച്ചു. ദി ന്യൂസ് മിനുറ്റിനോട് ആയിരുന്നു ഗായത്രി ഗുപ്തയുടെ ഈ പ്രതികരണം.
ബിഗ് ബോസില്‍ പങ്കെടുക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നില്ലെന്നും പക്ഷേ അവരുടെ വാക്ക് വിശ്വസിച്ച് പുതിയ സിനിമകളൊന്നും ഏറ്റെടുത്തിരുന്നില്ലെന്നും താരം പറയുന്നു. നിയമപരമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ഗായത്രി ഗുപ്ത കൂട്ടി ചേർത്തു.