ഹാർവി വെയ്ൻസ്റ്റീനെ ഇനിയൊരിക്കലും ഈ വേദിയിലേക്ക് ക്ഷണിക്കാന്‍ പാടില്ല
ലൈംഗികാപവാദത്തിൽ പെട്ട ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീനെതിരെ കാന്‍ ഫിലിം ഫെസ്റ്റിവലിന്‍റെ സമാപന ചടങ്ങില്‍ കടുത്ത വിമര്‍ശനവുമായി ആസിയ അര്‍ജെന്‍റോസ്. ‘1997-ലെ, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ് ഹാർവി വെയ്ൻസ്റ്റീൻ എന്നെ ക്രൂരമായി ബലാത്സംഗം ചെയ്തത്. എനിക്കന്ന് 21 വയസ്സായിരുന്നു. ഈ ഫെസ്റ്റിവല്‍ അയാളുടെ നായാട്ടിന്‍റെ വേദികൂടിയാണ്. അതുകൊണ്ട് ഹാർവി വെയ്ൻസ്റ്റീനെ ഇനിയൊരിക്കലും ഈ വേദിയിലേക്ക് ക്ഷണിക്കാന്‍ പാടില്ല. അയാൾ അപമാനത്തോടെ ജീവിക്കണം’ ആസിയയുടെ വാക്കുകള്‍ക്ക് മൂര്‍ച്ച കൂടുതലായിരുന്നു.
‘ഈ രാത്രിയില്‍, നിങ്ങളുടെ ഇടയില്‍ ഇരിക്കുന്ന പലരും സ്ത്രീകൾക്കെതിരെയുള്ള മോശം പെരുമാറ്റത്തിന്‍റെ പേരില്‍ ഉത്തരം പറയേണ്ടവരാണ്. നിങ്ങൾക്കറിയാം അത് ആരൊക്കെയാണെന്ന്. എല്ലാറ്റിലുമുപരിയായി ഞങ്ങള്‍ക്കറിയാം അത് ആരൊക്കെയാണെന്ന്. ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ഞങ്ങള്‍ നിങ്ങളെ ഒരിക്കലും അനുവദിക്കില്ല’. കാനിലെ വേറിട്ട ശബ്ദമായി മാറുകയായിരുന്നു ആസിയ അര്‍ജെന്റോ.
സൂപ്പര്‍ താരം ആഞ്ജലീന ജോളി, ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ നായിക ഗേള്‍ സേയ്ഡോക്സ്, ഹീതര്‍ ഗ്രഹാം, ലൂസിയ ഇവാന്‍സ്, സൂപ്പര്‍ മോഡല്‍ കാര തുടങ്ങി മുപ്പതോളം സൂപ്പര്‍ നായികമാര്‍ ഹാര്‍വി വെയ്ന്‍സ്റ്റന്‍ പീഡിപ്പിച്ചതായി പരാതിപ്പെട്ട് രംഗത്തെത്തിയിരുന്നു. ലൈംഗിക ചൂഷണങ്ങള്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ തരംഗമായ മീടൂ കാമ്പയിന്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അര്‍ഹിക്കുന്ന രീതിയില്‍ ചര്‍ച്ചചെയ്യാതെ പോയതില്‍ ശക്തമായ വിമര്‍ശനങ്ങാളാണ് ഉയരുന്നത്.
2017-ല്‍ ‘ന്യൂയോർക്കറില്‍ എഴുതിയ ലേഖനത്തിൽ വെയിൻസ്റ്റീനെതിരേ ആരോപണങ്ങൾ ഉന്നയിച്ച വനിതകളിൽ ഒരാളാണ് ഇറ്റാലിയൻ നടിയായ ആസിയ അര്‍ജെന്റോസ്. തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ലൈംഗികാരോപണങ്ങളുടെ ഒരു പ്രളയം തന്നെ ഉണ്ടായത്. എന്നാല്‍, പരസ്പര സമ്മതത്തോട് കൂടെയുള്ള ലൈംഗിക ബന്ധം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും ഇതിനകം തന്നെ പല പരാതികളും വ്യാജമാണെന്ന് തന്‍റെ ലീഗല്‍ ടീം കണ്ടെത്തിയിട്ടുണ്ടെന്നും ഹാർവി വെയ്ൻസ്റ്റന്‍ പ്രതികരിച്ചു.
അഴിമുഖം വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
വാടകയായി ലൈംഗിക സുഖം മതിയെന്ന് വീട്ടുടമ; ലണ്ടനില്‍ ഭവനരഹിതര്‍ ചൂഷണം ചെയ്യപ്പെടുന്നു
ഇക്കൊല്ലം സാഹിത്യത്തിന് നോബലില്ല; കാരണം അര്‍ഹര്‍ ഇല്ലാഞ്ഞിട്ടല്ല, ലൈംഗിക ചൂഷണ ആരോപണം