മീ ടൂ മൂവ്‍മെന്‍റിന് പിന്നാലെ സിനിമാ മേഖലയിലെ പുരുഷന്മാര്‍ക്ക് ഭയമുണ്ടെന്നും ഇത് അങ്ങനെയൊന്നും അവസാനിക്കില്ലെന്നും. അഭിമാനം ഇല്ലാതെയൊരു ജീവിതമില്ലെന്നാണ് വിശ്വാസമെന്നും കങ്കണ പറയുന്നു.
ദേശീയ പുരസ്‌ക്കാര ജേതാവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയയായ നടിയുമാണ് കങ്കണ റണാവത്ത്. എന്നാൽ സിനിമാ മേഖലക്ക് നേരെ നിരവധി ഗുരുതര ആരോപണങ്ങളുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ സെറ്റുകളില്‍ വെച്ച് നിരവധി തവണ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ലൈംഗികാതിക്രമം അല്ലാത്തതിനാല്‍ മീ ടൂവില്‍ വരില്ലെന്നും നടി കങ്കണ റണാവത്ത്.
മനപ്പൂര്‍വ്വം സമയം തെറ്റിച്ച് പറഞ്ഞ് ഷൂട്ടിങ്ങ് സെറ്റുകളില്‍ മണിക്കൂറുകളോളം ഇരുത്തിയതായും സിനിമാ സംബന്ധിയായ പരിപാടികള്‍ക്കും ട്രെയിലര്‍ ലോഞ്ചുകള്‍ക്കും ക്ഷണിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെന്നും കങ്കണയുടെ വെളിപ്പെടുത്തല്‍. തന്നെ അറിയിക്കുക പോലും ചെയ്യാതെ തന്‍റെ കഥാപാത്രങ്ങള്‍ക്ക് മറ്റാളുകളെ വച്ച് ഡബ്ബിംഗ് നടത്തുക വരെ ചെയ്തതായും കങ്കണ ആരോപിക്കുന്നു. ഡി.എൻ.എ ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചത് .
മീ ടൂ മൂവ്‍മെന്‍റിന് പിന്നാലെ സിനിമാ മേഖലയിലെ പുരുഷന്മാര്‍ക്ക് ഭയമുണ്ടെന്നും ഇത് അങ്ങനെയൊന്നും അവസാനിക്കില്ലെന്നും. അഭിമാനം ഇല്ലാതെയൊരു ജീവിതമില്ലെന്നാണ് വിശ്വാസമെന്നും കങ്കണ പറയുന്നു. സ്ത്രീകള്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ അവസാനിപ്പിക്കണം സിനിമാ ഷൂട്ടിങ്ങ് സെറ്റുകളില്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണമെന്നും അല്ലാതെ പ്രശ്നങ്ങള്‍ വ്യക്തിപരമായി പരിഹരിക്കാന്‍ കഴിയില്ലെന്നും കങ്കണ കൂട്ടി ചേർത്തു
2006 ൽ അനുരാഗ് ബസുവിന്റെ ഗ്യാങ്‌സ്റ്റര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി തുടര്‍ന്നും മികച്ച വേഷങ്ങള്‍ ബോളിവുഡില്‍ അവതരിപ്പിച്ചു. ഗ്ലാമർ വേഷങ്ങൾക്കൊപ്പം അഭിനയ പ്രധാന്യമുള്ള വേഷങ്ങളും താരം ഒരേപോലെ ചെയ്തു.
മണികര്‍ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി ആണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം ക്രിഷും കങ്കണ റണാവത്തും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ജനുവരി 25 ന് തിയേറ്ററിൽ എത്തും.