UPDATES

സോഷ്യൽ വയർ

‘ദേഹത്ത് തൊട്ടുള്ള കളി വേണ്ട’; പ്രിയനന്ദനന് പിന്തുണയുമായ് നടൻ ഇർഷാദ് അലി

ശബരിമല വിഷയത്തിലെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദം കെട്ടടങ്ങിതിന് പിറകെയാണ് സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം നടന്നത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്തിന്റെ പേരിൽ ആക്രമിക്കപ്പെട്ട സംവിധായകൻ പ്രിയനന്ദനന് പിന്തുണയുമായ് നടൻ ഇർഷാദ് അലി രംഗത്ത്

ഫേസ്ബുക്കിൽ സംവിധായകാൻ പ്രിയനന്ദനൊപ്പമുള്ള ചിത്രത്തോടൊപ്പം “ദേഹത്ത് തൊട്ടുള്ള കളി വേണ്ട..അതാരായാലും…”എന്ന കുറിപ്പോടെയാണ് താരം തന്റെ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

താരത്തിന്റെ നിലപാടിന് പിന്തുണയുമായ് നിരവധി പേർ അദ്ദേഹത്തിന്റെ പോസ്റ്റിൽ ചെയ്തിട്ടുണ്ട് ഇതിന് മുൻപും സംഘപരിവാർ സംഘടനകൾ പ്രിയനന്ദന് എതിരെ പ്രതിഷേധവുമായി വന്നപ്പോൾ താരം സംവിധായകന് പിന്തുണയുമായി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

ശബരിമല വിഷയത്തിലെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദം കെട്ടടങ്ങിതിന് പിറകെയാണ് സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം നടന്നത്. തൃശൂർ വല്ലച്ചിറയിലെ വീടിനു സമീപം വച്ച് പ്രിയനന്ദനനെ ചാണകവെള്ളം തളിച്ചു മർദിച്ചെന്നാണ് ആരോപണം. ബിജെപി പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് പ്രിയനന്ദനന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു ആക്രമണം നടന്നത്. പ്രദേശത്തുണ്ടായിരുന്നവർ തന്നെയാണ് ആക്രമണത്തിന് പിന്നിൽ. ഇവരെ കണ്ടാൽ തിരിച്ചറിയാനാവും. അയ്യപ്പസ്വാമിയെ അപമാനിക്കുമോ എന്നു ചോദിച്ചായിരുന്നു മർദനമെന്നും പ്രിയനന്ദൻ പറയന്നു. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമല; ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ സംവിധായകൻ പ്രിയനന്ദനനെ ചാണകവെള്ളം തളിച്ചു മർദിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍