UPDATES

സിനിമാ വാര്‍ത്തകള്‍

‘കോവളം ബീച്ചിൽ എത്തുമ്പോൾ മയക്കുമരുന്ന് വാങ്ങാൻ ആളുകൾ എന്നെ മാത്രം സമീപിക്കുമായിരുന്നു’; തുറന്നെഴുതി ബോളിവുഡ് നടി കൽകി

‘ഏതെങ്കിലും പുരുഷനെ എന്റെയൊപ്പം കണ്ടാൽ ഞങ്ങൾ ഡേറ്റിങ്ങിലാണെന്ന് പ്രചരിപ്പിക്കും. എന്റെ അയൽക്കാർ പോലും എന്റെ മാതാപിതാക്കളെ ചോദ്യങ്ങളുമായി ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അതിനെയെല്ലാം അവഗണിച്ചു’

താൻ നേരിട്ട കഷ്ട്ടപാടുകളും കേരളത്തെ കുറിച്ചുള്ള ഓർമ്മകുളം തുറന്നെഴുതി ബോളിവുഡ് നടി കൽകി കൊച്‌ലിൻ. ഇന്ത്യൻ സംസ്കാരം പിന്തുടരുന്നവളല്ല എന്നാരോപിച്ച് ആരെങ്കിലുമൊക്കെ തന്നെ ഉപദ്രവിക്കുമോ എന്ന നിരന്തര ഭയം തനിക്ക് ഉണ്ടായിരുന്നു എന്നും . അതുകൊണ്ട് ആളുകളോട് സംസാരിക്കുമ്പോഴൊക്കെ താൻ വളരെ ശ്രദ്ധിച്ചിരുന്നതായും താരം പറയുന്നു. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് കൽകിയുടെ ഈ വെളിപ്പെടുത്തലുകൾ. കൂടാതെ അനുരാഗ് കശ്യപുമായുള്ള വിവാഹമോചനത്തെക്കുറിച്ചും കൽക്കി തന്റെ കുറിപ്പിൽ പറയുന്നു.

‘ഫ്രാൻസിൽ നിന്ന് ഇന്ത്യയിലെത്തിയതാണ് അച്ഛൻ. ഇവിടെ വെച്ചാണ് അമ്മയുമായി കണ്ടുമുട്ടിയത്. എന്റെ ബാല്യം വളരെ മികവുറ്റതായിരുന്നു. ആ നാളുകളിൽ വെള്ളക്കാരിയാണെന്ന വേർതിരിവ് ഞാൻ അനുഭവിച്ചിട്ടില്ല. പക്ഷേ വളർന്നപ്പോൾ ഈ വ്യത്യാസം ഞാൻ കണ്ടുതുടങ്ങി. കൗമാരകാലഘട്ടത്തിൽ സുഹൃത്തുക്കളുമായി കേരളത്തിലെ കോവളം ബീച്ചിലേക്ക് വിനോദയാത്ര പോകുമായിരുന്നു. അപ്പോഴൊക്കെ മയക്കുമരുന്ന് വാങ്ങാൻ ആളുകൾ എന്നെ മാത്രം സമീപിക്കുമായിരുന്നു.

”ഇന്ത്യൻ സംസ്കാരം പിന്തുടരുന്നവളല്ല എന്നാരോപിച്ച് ആരെങ്കിലുമൊക്കെ എന്നെ ഉപദ്രവിക്കുമോ എന്ന നിരന്തര ഭയം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആളുകളോട് സംസാരിക്കുമ്പോഴൊക്കെ ഞാൻ വളരെ ശ്രദ്ധിച്ചിരുന്നു. എന്റെ സുഹൃത്തുക്കളെപ്പോലെ തന്നെയാണ് ഞാനെന്ന് കാണിക്കാൻ ആന്റിമാരെ തൃപ്തിപ്പെടുത്താന‍് കൂടുതൽ സൗമ്യയാകാൻ ഞാൻ ശ്രമിക്കുമായിരുന്നു.

”വർഷങ്ങള്‍ കഴിഞ്ഞപ്പോൾ ഒരു നടിയാകാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. വിദേശത്ത് അഭിനയം പഠിക്കാൻ പോയി, അവിടെ എന്നെത്തന്നെ നിലനിർത്താൻ ഒഴിവുദിവസങ്ങളിൽ വെയ്ട്രസ് ആയും സ്കൂളുകളിൽ പഠിപ്പിച്ചും ഞാൻ പണമുണ്ടാക്കി. തിരിച്ച് ഇന്ത്യയിലെത്തിയ ശേഷം ഓഡിഷനുകളിൽ പങ്കെടുത്ത് തുടങ്ങി. നിരവധി അവസരങ്ങൾ നിഷേധിക്കപ്പെട്ടു. ഒരുപാട് കഷ്ടപ്പെട്ടാണ് ദേവ് ഡിയിൽ അവസരം ലഭിച്ചത്.അത് പക്ഷേ പിന്നീട് അവസരങ്ങൾ നൽകിയതുമില്ല. രണ്ടുവർഷത്തോളം അവസരം ലഭിച്ചില്ല.

”അനുരാഗ് കശ്യപുമായുള്ള വിവാഹമോചനവും വല്ലാതെ ബാധിച്ചു. നിരവധി അപവാദപ്രചാരണങ്ങൾ നേരിടേണ്ടി വന്നു. ഏതെങ്കിലും പുരുഷനെ എന്റെയൊപ്പം കണ്ടാൽ ഞങ്ങൾ ഡേറ്റിങ്ങിലാണെന്ന് പ്രചരിപ്പിക്കും. എന്റെ അയൽക്കാർ പോലും എന്റെ മാതാപിതാക്കളെ ചോദ്യങ്ങളുമായി ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അതിനെയെല്ലാം അവഗണിച്ചു.

”പോരാട്ടം എന്നത് നിരന്തരം നടന്നുകൊണ്ടിരിക്കുമെന്ന് ഞാൻ മനസ്സിലാക്കി. അത് നിങ്ങളെ എവിടെവെച്ചും കണ്ടെത്തും. പക്ഷേ, ജീവിതം മുന്നോട്ട് പോകും. നിങ്ങൾ അതിനെ നേരിടാനും പഠിക്കും”-കൽകി കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍