UPDATES

സിനിമാ വാര്‍ത്തകള്‍

കടലിനടിയില്‍ കൗതുകമായി ‘കല്യാണം’

മുകേഷിന്റെ മകന്‍ നായകനാകുന്ന കല്യാണം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് ആണ് വ്യത്യസ്തമായ രീതിയില്‍ നടന്നത്

സിനിമാലോകത്ത് വ്യത്യസ്തമായ ഒരു ഓഡിയോ ലോഞ്ച്. ചലച്ചിത്ര താരം മുകേഷിന്റെ മകന്‍ ശ്രാവണ്‍ നായകനായെത്തുന്ന കല്യാണം സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത് കടലിനടിയില്‍! ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഓഡിയോ ലോഞ്ച് നടന്നത്. ചിത്രത്തിന്റെ പ്രചരണത്തിനുപുറമേ കടലില്‍ മാലിന്യം തള്ളുന്നതിനെതിരെയുള്ള ഒരു ബോധവത്കരണം കൂടിയാണ് ഇതിലൂടെ തങ്ങള്‍ ഉദ്ദേശിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. രാവിലെ പതിനൊന്ന് മണിക്ക് കോവളം ഉദയസമുദ്ര ഹോട്ടലില്‍ നടന്ന ചടങ്ങ് ചലച്ചിത്ര താരം ഉണ്ണിമുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. മുകേഷ്, മേതില്‍ ദേവിക തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡോക്ടര്‍ കൂടിയായ നായകന്‍ ശ്രാവണിന് ഔദ്യോഗിക തിരക്കുകള്‍ കാരണം ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ചിത്രത്തിലെ അഞ്ചു ഗാനങ്ങളും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. വര്‍ഷയാണ് ചിത്രത്തിലെ നായിക.

കോവളം ഗ്രോവ് ബീച്ചില്‍ ആണ് കൗതുകമായി കടലിനടിയില്‍ ഓഡിയോ ലോഞ്ച് നടന്നത്. പ്രത്യകം സജ്ജമാക്കിയ മുങ്ങല്‍ വസ്ത്രങ്ങളും ഓക്‌സിജന്‍ സംവിധങ്ങളുമായി സംഘം കടലിലേക്ക് ഇറങ്ങി. തീരത്ത് നിന്നും 80 മീറ്റര്‍ അകലെ കടലിനടിയില്‍ പ്രത്യകം സജ്ജമാക്കിയ സ്ഥലത്തായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

"</p

ചലച്ചിത്ര താരവും െ്രെഫഡേ സിനിമാസിന്റെ ഉടമയുമായ വിജയ് ബാബു, ചിത്രത്തിന്റെ സംവിധായകനു നിര്‍മ്മാതാവുമായ രാജേഷ് നായര്‍, പത്‌നി ഉഷ, സഹ നിര്‍മ്മാതാവ് കിഷോര്‍, നായിക വര്‍ഷ, സംഗീത സംവിധായകന്‍ അലക്‌സ് പോള്‍എന്നിവരടങ്ങുന്ന സംഘമാണ് കടലില്‍ 6 മീറ്ററോളം ആഴത്തില്‍ നടന്ന ഓഡിയോ ലോഞ്ചില്‍പങ്കെടുത്തത്.

കല്യാണത്തിലെനായിക കൂടിയായ വര്‍ഷ െ്രെഫഡേ ഫിലിംസ് ഉടമ വിജയ് ബാബുവിന്സി.ഡിയുടെമാതൃക നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ഇവര്‍ക്കൊപ്പം ബോണ്ട് ഓഷ്യന്‍ സഫാരി കോവളത്തിന്റെ ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു. ബോണ്ട് സഫാരി സംഘത്തിന്റെ നേതൃത്വത്തില്‍ ഒരു ദിവസത്തെ പരിശീലനം നല്‍കിയ ശേഷമാണ് ഇവര്‍ കടയില്‍ മുങ്ങിയത്. ഇന്ന് നടന്ന സെന്‍സര്‍ ബോര്‍ഡ് നിരീക്ഷണങ്ങള്‍ക്ക് ശേഷം കല്യാണം ചിത്രത്തിന് യൂ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി സംവിധായകന്‍ രാജേഷ് നായര്‍ അറിയിച്ചു. വൈകാതെ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍