UPDATES

സിനിമാ വാര്‍ത്തകള്‍

‘അങ്ങേര് പാവം മനുഷ്യൻ അങ്ങരെകൊണ്ടതിനൊന്നും കഴിയില്ല’; അടൂർഭാസിയെ കുറിച്ച് ലളിത പറഞ്ഞതൊന്നും വിശ്വസിക്കില്ലെന്ന് കവിയൂർ പൊന്നമ്മ

ഭാസി അണ്ണന്റെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കുകയായിരുന്നു എന്നായിരുന്നു കെ.പി എസ്.സി ലളിതയുടെ വെളിപ്പെടുത്തൽ.

കെ.പി.എ.സി ലളിതയുടെ അടൂർഭാസിയെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ വിശ്വസിക്കില്ലെന്ന് മലയാള സിനിമയിലെ മുതിർന്ന നടി കവിയൂർ പൊന്നമ്മ. കേരളകൗമുദി ഫ്ളാഷിന് നൽകിയ അഭിമുഖത്തിലായിരുന്നു കവിയൂർ പൊന്നമ്മയുടെ പ്രതികരണം. താൻ ഇതുവരെ അത് അറിഞ്ഞില്ലെന്നും ഒരിക്കലും അത് വിശ്വസിക്കില്ലെന്നും കവിയൂർ പൊന്നമ്മ പറയുന്നു.

അങ്ങേര് പാവം മനുഷ്യൻ. അങ്ങേരെ കൊണ്ടൊന്നും…(ചിരിക്കുന്നു). ഞാൻ വിശ്വസിക്കില്ല. അങ്ങേർക്ക് അതൊന്നും പറ്റില്ലാന്നുള്ളതാണ്. ഇൻഡസ്ട്രി മുഴുവനും അറിയാവുന്ന കാര്യമാണത്. അപ്പോ നമ്മളിതൊക്കെ എങ്ങനാ വിശ്വസിക്കുന്നേ? എനിക്കറിയില്ല; -കവിയൂർ പൊന്നമ്മ പറയുന്നു.

എന്നാൽ കുറച്ചു മാസങ്ങൾക്ക് മുമ്പാണ് അടൂർഭാസിയെ കുറിച്ച് കെ.പി എസ്.സി ലളിതയുടെ വെളിപ്പെടത്തലുകൾ ചർച്ചയായത്. ഭാസി അണ്ണന്റെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കുകയായിരുന്നു എന്നായിരുന്നു ലളിതയുടെ വെളിപ്പെടുത്തൽ.

‘ഭാസി അണ്ണന്റെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളിൽ നിന്നും എന്നെ ഒഴിവാക്കി. അന്നത്തെ കാലത്ത് നസീർ സാറിനെക്കാൾ സ്വാധീനവും പ്രാപ്തിയും അടൂർഭാസിക്കുണ്ടായിരുന്നു. ഒരിക്കൽ സുഹൃത്തുക്കളുമായി വീട്ടിലെത്തി വളരെയധികം മദ്യപിക്കാൻ തുടങ്ങി. ഒടുവിൽ ഛർദ്ദിച്ച് അവശനായ അദ്ദേഹത്തെ ബഹദൂറിക്ക (നടൻ ബഹദൂർ) എത്തിയാണ് അവിടെ നിന്നും മാറ്റിയത്. പിന്നെയും ശല്യം തുടങ്ങിയപ്പോൾ സഹികെട്ട് അന്ന് മലയാളത്തിൽ നിലവിലുണ്ടായിരുന്ന സിനിമാ സംഘടനയായ ചലച്ചിത്ര പരിഷത്തിൽ ഞാൻ പരാതി നൽകുകയായിരുന്നു. എന്നാൽ അടൂർഭാസിക്കെതിരെ പരാതി നൽകാൻ നീ ആരെന്ന് ചോദിച്ച് സംഘടനയുടെ അദ്ധ്യക്ഷനായ നടൻ ഉമ്മർ ശകാരിക്കുകയായിരുന്നു. നട്ടെല്ലുണ്ടോ നിങ്ങൾക്ക് ഈ സ്ഥാനത്തിരിക്കാൻ എന്ന് ഒടുവിൽ എനിക്ക് ഉമ്മറിക്കയോട് ചോദിക്കേണ്ടി വന്നു’ കെ.പി.എ.സി ലളിത പറഞ്ഞു.

കെ.പി.എ.സി ലളിതയുടെ വാക്കുകൾ;

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍